❤️വൃന്ദാവനം 2

സഞ്ജു മാവിൻചുവട്ടിലിരുന്ന് ആലോചിച്ചു.ചഞ്ചുവോപ്പ അപ്പോഴാണ് അവനരികിലെത്തിയത്. ‘ ഊം അനുഷ്‌കാഷെട്ടീം കാജൽ അഗർവാളും വരുന്നത് ആലോചിച്ചോണ്ടിരിക്കാരിക്കുമല്ലേ കള്ളച്ചെക്കൻ ‘ അവൾ കളിയാക്കി ചോദിച്ചു.

‘ അനുഷ്‌കാ ഷെട്ടിയോ എന്തൊക്കെയാ ഈ പറയുന്നത്. നീ പോടി ചഞ്ചുവോപ്പേ..’ ദേഷ്യത്തോടെ സഞ്ജു പറഞ്ഞു.വയസ്സിനു മൂത്തതാണെങ്കിലും ചഞ്ചുവോപ്പെ അവൻ എടി പോടീന്നൊക്കെ വിളിക്കാറുണ്ട്.

‘ ഡാ മീരേടേം നന്ദിതേടേം കാര്യമാ ഇപ്പോ പറഞ്ഞത്.മീരയെ ഇപ്പോൾ കണ്ടാൽ അനുഷ്‌കാ ഷെട്ടീടെ അതേ ലുക്കാത്രേ.മറ്റവൾക്ക് ഏകദേശം കാജലിന്‌റേം . രണ്ടും ബ്യൂട്ടി ക്വീൻസാ.അല്ലാപ്പോ സഞ്ജു നീയിതിലാരേ കെട്ടും.’ മാവിൽ നിന്ന് ഒരില പറിച്ചു കടിച്ചു കൊണ്ടു ചഞ്ചോപ്പ വീണ്ടും അവനെ കിള്ളി.

‘നീ പോയേ തൽക്കാലം ഞാനാരേം കെട്ടുന്നില്ല.ആടിനെ പോലെ ഇലേം ചവച്ചോണ്ട് ഇവിടെ കിടന്നു കിള്ളാതെ നിന്‌റെ കെട്ട്യോനേ പോയി ശല്യപ്പെടുത്ത്, പോടീ, പോ.’ സഞ്ജു ശബ്ദമുയർത്തി പറഞ്ഞു.

‘നടക്കട്ടെ നടക്കട്ടെ സ്വീറ്റ് ഡ്രീംസ്,’ ചഞ്ചുവോപ്പ തിരിഞ്ഞു നടന്നു.

‘അതേ സഞ്‌ജോ…’ ഒരു നിമിഷം അവൾ തിരികെ നിന്നു. ‘എന്താ’ സഞ്ജു അരിശത്തോടെ വിളികേട്ടു.

‘ഡാ അവരെല്ലാം നാളത്തെ ഫ്‌ളൈറ്റിനാണു വരുന്നത്. രാത്രി എട്ടുമണിക്ക്.നിന്നോടു നെടുമ്പാശേരീൽ ചെന്ന് അവരെ കൂട്ടിക്കൊണ്ടു വരണമെന്ന് മുത്തച്ഛൻ പറയാൻ പറഞ്ഞു.’ റഞ്ഞിട്ടു ചഞ്ചുവോപ്പ പോയി.

സഞ്ജുവിന്‌റെ ഹൃദയം പടപടാന്നു മിടിച്ചു.

നാളെ അതേ നാളെ

അന്ന് ഉച്ച മുതൽ സഞ്ജുവിനു വെരുകിനേപ്പോലെ നടപ്പായിരുന്നു പണി.പല തവണ അവൻ കണ്ണാടി നോക്കി. ട്രിം ചെയ്ത മനോഹരമായ വെളുത്ത തന്‌റെ മുഖത്ത് അവൻ പലതരം ക്രീമുകൾ തേച്ചു.അലമാര നിറച്ചും വാങ്ങി വച്ചിരിക്കുന്ന ഷർട്ടുകളും ജീൻസുകളും പലതവണ ഇട്ടുനോക്കി. അതൊരു വല്ലാത്ത വെപ്രാളമാണ് മക്കളേ.അതനുഭവിച്ചവർക്കേ അറിയൂ. കിടന്നാൽ കിടപ്പു വരില്ല, ഇരുന്നാൽ ഇരിപ്പുറയ്ക്കില്ല, വല്ലാത്ത ഒരു തരം പരവേശം…അനുരാഗപ്പരവേശം. വൈകുന്നേരം സമാധാനമില്ലാതെ സഞ്ജു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു പോയി. തിരികൾ കത്തുന്ന ചുറ്റമ്പലത്തിലൂടെ നടന്നു ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ അൽപനേരം മിഴി കൂപ്പി നിന്നു. എന്നിട്ടു ചുറ്റമ്പലത്തിനു വെളിയിൽ സ്ഥിതി ചെയ്യുന്ന അമ്പലക്കുളത്തിന്‌റെ കല്ലുകൾ കെട്ടിയ പടവിൽ ചെന്നു നിർനിമേഷനായി

ഇരുന്നു.കൽപടവുകളിലൊക്കെ ദീപങ്ങൾ തെളിച്ചു വച്ചിരുന്നു. ആ ദീപപ്രഭയിൽ കുളത്തിലെ വെള്ളത്തിൽ ചെറുമീനുകൾ ഉയർന്നു ചാടുന്നത് സഞ്ജുവിനു കാണായിരുന്നു.

അവൻ വെള്ളത്തിലേക്കു ചെറുകല്ലുകൾ പെറുക്കിയെറിഞ്ഞു ചിന്താധീനനായി ഇരുന്നു.

‘എന്താണു ഹീറോ, ചിന്തിച്ചു കൂട്ടുന്നത്’ പുറത്ത് ഒരു തട്ടു കിട്ടിയപ്പോളാണ് അവൻ തിരിഞ്ഞു നോക്കിയത്. കണ്ണേട്ടനാണ്.

‘ഒന്നുമില്ല ചുമ്മാ, ‘അവൻ കണ്ണേട്ടനോടു പറഞ്ഞു.

‘ഊംഊം ചുമ്മാ ചുമ്മാ, മുറപ്പെണ്ണുങ്ങളെപ്പറ്റി സ്വപ്‌നം കാണുകയാകും അല്ലേ’ കണ്ണേട്ടൻ ചോദിച്ചു.

‘ഈ കണ്ണേട്ടൻ വെറുതെ മനുഷ്യനെ മെക്കാറാക്കാൻ’ അപ്പു നേരീയ ദേഷ്യം കാട്ടി.

‘എന്തെടാ സത്യമതല്ലേ,’ കണ്ണേട്ടൻ വിടാൻ ഭാവമില്ല.സഞ്ജു ഒന്നും പറയാൻ പോയില്ല.

‘എടാ സഞ്ജൂ,’ കണ്ണേട്ടൻ വിളിച്ചു.

അപ്പു അയാളെ നോക്കി.

‘കണ്ണേട്ടൻ നിന്നെ പിന്തിരിപ്പിക്കാണെന്നു തോന്നരുത്, നീയ് ഒരു ബ്രഹ്‌മചാരിക്കുട്ടിയാ. പണ്ട് കൂടെവളർന്ന മുറപ്പെണ്ണുങ്ങളെക്കുറിച്ചു ഫീലിങ്‌സ് ഒക്കെയുണ്ടാകുക സ്വാഭാവികം. എന്നാൽ, അവരുടെ കാര്യോ,വേദപുരത്തും പാലക്കാടുമൊന്നുമല്ല, ന്യൂയോർക്കിലും ബോംബെയിലുമൊക്കെ വളർന്നവരാ അവര്. അവർ ഇപ്പോളും നിന്നെ ഓർത്തോണ്ടിരിക്കുവാന്നാ നിന്‌റെ വിചാരം.’ കണ്ണേട്ടന്‌റെ ആ ചോദ്യം സഞ്ജുവിനു ശരിക്കും കൊണ്ടു.വളരെ സാധ്യതയുള്ള ഒരു ചോദ്യമാണ് അത്.

‘ഇപ്പോ അവരൊക്കെ വലുതായി. അവർക്കും വേറെ ലൈനും ബോയ്ഫ്രണ്ട്‌സും ഒക്കെ ഉണ്ടായിക്കാണും.മുംബൈയിലും ന്യൂയോർക്കിലുമൊന്നും നമ്മുടെ ചിന്താഗതിയൊന്നുമല്ല. ഒരു പക്ഷേ അവർ മറ്റേതെങ്കിലും ആണുമായി മറ്റുതരം ബന്ധം പുലർത്തിയിട്ടുണ്ടാകും. അമേരിക്കയിലൊക്കെ ഹൈസ്‌കൂൾ കഴിയുമ്പോളേ ഒരു പെൺകുട്ടി കന്യകയല്ലാതാകും എന്നാണു സ്ഥിതി…’ കണ്ണേട്ടൻ തുടർന്നു.

അപ്പുവിനു തൊണ്ടയിൽ ഏതോ ഭാരം അനുഭവപ്പെട്ടു. വളരെ ലോജിക്കൽ ആയ കാര്യം തന്നെയാണ് കണ്ണേട്ടൻ പറയുന്നത്.

‘പക്ഷേ എന്തുതന്നെയായാലും ചന്ത്രോത്ത് തറവാട്ടിലേ കുട്ടികളല്ലേ കണ്ണേട്ടാ, അവരങ്ങനെയൊക്കെ പോകുമോ’ സഞ്ജു ചോദിച്ചു.

‘പിന്നേ…ചന്ത്രോത്തെ കുട്ടികൾ ആകാശത്തൂന്നു പൊട്ടി വീണതല്ലേ. ഒന്നു പോടാപ്പാ…ഡാ, ഈ തറവാടും ആചാരവുമൊക്കെ നാട്ടിൽ ജീവിക്കുന്നവർക്കാ.നാടുവിട്ടാൽ പിന്നെ വേറെ സംസ്‌കാരം. നീ കേട്ടിട്ടില്ലേ…വെൻ ഇൻ റോം, ബി എ റോമൻ…അത്രേയുള്ളൂ..എനിക്കു പണിയുണ്ട്.ഞാൻ പോണു. നീ അധികം സ്വപ്‌നം കണ്ടോണ്ടിരിക്കണ്ട,ചിലപ്പോ പിന്നെ വിഷമിക്കും, അതാ..’ കുട്ടേട്ടൻ ഇതു പറഞ്ഞ് എഴുന്നേറ്റു പോയി.

സഞ്ജു വിഷണ്ണനായി നിന്നു. കെട്ടിപ്പൊക്കിയ കിനാക്കളുടെ കൊട്ടാരമാണ് ആ ദുഷ്ടൻ ഒരു മയവുമില്ലാതെ തകർത്തു കളഞ്ഞത്.


അവൻ കുളത്തിലേക്കു നോക്കിയുള്ള ഇരിപ്പു തുടർന്നു.

………………………….

ഫ്‌െൈളറ്റ് എത്താൻ സമയമായിരിക്കുന്നു.സഞ്ജുവിന്‌റെ ശ്വാസഗതി വർധിച്ചു.ചിത്രമ്മായിയും വിനോദ് മാമനും മീരയും ഇന്നലെ തന്നെ മുംബൈയിൽ ലാൻഡ് ചെയ്തിരുന്നു. രാധികാമ്മായിയുടെ വീട്ടിൽ ആയിരുന്നു ഇന്നലെ താമസം. അമ്മായിക്കും നന്ദുമാമനും നന്ദിതയ്ക്കുമൊപ്പം അവർ ഒരുമിച്ചാണ് ഇന്ന് ഫ്‌ളൈറ്റിൽ എത്തുന്നത്.

എയർപോർട്ടിൽ നാഷണൽ ഫ്‌ലൈറ്റുകൾക്കു വേണ്ടിയുള്ള ടെർമിനലിനു സമീപം നിൽപ്പുറപ്പിച്ചപ്പോളും സഞ്ജു നന്നായി വിയർക്കുന്നുണ്ടായിരുന്നു. ഈശ്വരാ കൃഷ്ണാ ഇതെന്തൊരു പരീക്ഷണം…അവൻ മനസ്സിലോർത്തു.

കുറച്ചു സമയം കടന്നു. ഒടുവിൽ അനൗൺസ്‌മെന്‌റ് എത്തി.മുംബൈ കൊച്ചിൻ ഫ്‌ലൈറ്റ് ഗെറ്റിങ് ലാൻഡഡ് ഇൻ 5 മിനിറ്റ്‌സ്.

ഈശ്വരാ 5 മിനിറ്റ്, കൃഷ്ണാ രക്ഷിക്കണേ. സഞ്ജു പ്രാർഥിച്ചു കൊണ്ടു പറഞ്ഞു. ഡാ ഡാ ചെക്കാ ഇതീൽ നിന്നൊക്കെ രക്ഷിക്കാൻ എന്നോടു പ്രാർഥിക്കാൻ നിനക്കു നാണമില്ലേ എന്നു കൃഷ്ണൻ ചിരിച്ചു കൊണ്ടു ചോദിക്കുന്നതായി അവനു തോന്നി. സോറി ഭഗവാനേ, ഇതൊന്നും പരിചയമില്ലാത്തതു കൊണ്ടല്ലേ… അവൻ അപ്പോൾ തന്നെ മനസ്സിൽ ക്ഷമയും ചോദിച്ചു.

കുറച്ചുസമയം അങ്ങനെ നിൽക്കേണ്ടി വന്നു. വിമാനം ഇറങ്ങിയതായുള്ള അനൗൺസ്‌മെന്‌റ് ഉടൻ തന്നെ മുഴങ്ങി. താമസിയാതെ തന്നെ എക്‌സിറ്റ് വഴി യാത്രികർ ഇറങ്ങിത്തുടങ്ങി. മുംബൈയിൽ നിന്നു കൊച്ചിയിലേക്കുള്ള ചില സർദാർജിമാരും പിന്നെ കുറച്ച് ഐടി പിള്ളേരുമൊക്കെ കലാപിലാ ചിലച്ചുകൊണ്ട് അതുവഴി നടന്നുപോയി. ഉദ്വേഗത്തിന്‌റെ നിമിഷങ്ങളിൽ മുള്ളുകയറി സഞ്ജു അവിടെ നിന്നു.

കുറച്ചു സമയം…പരിചിതമായ ചില മുഖങ്ങൾ തെളിഞ്ഞു വന്നു. അതു മധ്യവയസ്‌കരായ രണ്ടു ദമ്പതിമാരായിരുന്നു. പട്ടുസാരിയും സെറ്റുസാരിയും ഉടുത്ത രണ്ടു കുലീനവതികളായ സ്ത്രീകൾ.ചന്ത്രോത്ത് തറവാടിന്‌റെ എല്ലാ ആഡ്യത്വവും മുഖത്തു പേറുന്ന പ്രൗഢവനിതകൾ..അവരെ തിരിച്ചറിയാൻ സഞ്ജുവിന് അധികം സമയമൊന്നും വേണ്ടിവന്നില്ല…അമ്മായിമാർ…ചിത്രാമ്മായിയും രാധികാമ്മായിയും. അവരുടെ ഒപ്പം ഭർത്താക്കൻമാരായ വിനോദും നന്ദഗോപാലും. അവർ അന്യോന്യം സംസാരിച്ചു പയ്യെ നടന്നു വരികയാണ്.കുറേക്കാലത്തിനു ശേഷം തമ്മിൽ കണ്ടതിന്‌റെ സന്തോഷം ഒരു ദിവസം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. സഞ്ജു എത്തിവലിഞ്ഞ് നോക്കി. ഇല്ല. മീരയെയും നന്ദിതയെയും കാണാനില്ല. ഇനിയവർ വന്നിട്ടില്ലേ? അവന്‌റെ മുഖത്ത് ആകെ വേപഥു പരന്നു.

അപ്പോളേക്കും അമ്മായിമാരും മാമൻമാരും അവനരികിലെത്തിയിരുന്നു.


‘എടാ സഞ്ജൂ’ ചിത്രാമ്മായി അവനു നേർക്കു വിരൽ നീട്ടിക്കൊണ്ട് ചോദിച്ചു.

‘അതേലോ അമ്മായിക്ക് എന്നെ കണ്ടപ്പോൾ തന്നെ മനസ്സിലായോ?’ സന്തോഷത്തോടെ സഞ്ജു ചോദിച്ചു. ഒറ്റനോട്ടത്തിൽ തന്നെ അമ്മായിമാർ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

ചിത്രമ്മായി അവനെ ഇറുക്കെ പുണർന്നു. അവന്‌റെ കവിളിൽ ഒരുമ്മ

നൽകിയിട്ട് അവർ അവന്‌റെ കൈത്തണ്ടയിൽ ഒരടി നൽകി. ”സ്വന്തം രക്തത്തെ പിന്നെ തിരിച്ചറിയാതിരിക്കുമോടാ? നിന്നെ കുറേക്കാലമായി കണ്ടിട്ടില്ലാന്നേ ഉള്ളൂ.നിന്‌റെ ഓരോ വിവരങ്ങളും ഞങ്ങൾ അറിയുന്നുണ്ട്. ഫോട്ടോസും ഇടയ്ക്ക് തറവാട്ടീന്ന് ആരെങ്കിലും ഷെയർ ചെയ്യാറുണ്ട്.’ അവർ പറഞ്ഞു.

രാധികാമ്മായിയും സഞ്ജുവിനെ ചേർത്തു നിർത്തി കവിളിൽ ഒരു മുത്തം നൽകി. ‘ചെക്കൻ അങ്ങു വളർന്നു അല്ലേ നന്ദേട്ടാ.’ അവർ ഭർത്താവിനോടു ചോദിച്ചു. ‘പിന്നേ വളർന്നു യോഗ്യൻ ആയി.’ നന്ദഗോപാൽ പുഞ്ചിരിയോടെ മറുപടി നൽകി. സഞ്ജു ഇതെല്ലാം കേട്ടു നാണിച്ച് വിവശനായി നിന്നു.

അതേ നിമിഷം തന്നെ യാത്രക്കാർക്കുള്ള നടപ്പാതയിൽ രണ്ടു യുവതികളുടെ രൂപം തെളിഞ്ഞു.അതിസുന്ദരികളായ രണ്ട് യുവതികൾ. സഞ്ജു കണ്ണിമയ്ക്കാതെ നോക്കി.ഒറ്റനോട്ടത്തിൽ അവൻ തിരിച്ചറിഞ്ഞു.

ഇത്…..നന്ദിതയും മീരയുമാണ്.

അരയന്നങ്ങൾ നടക്കുന്നതു പോലെ അവർ എക്‌സിറ്റിലേക്കു നടന്നു വന്നു.

മീര…അവൾക്ക് നന്നായി പൊക്കം വച്ചിരുന്നു. ആറടി ഉയരമെങ്കിലും കാണും.അനുഷ്‌കാഷെട്ടിയുടെ രൂപസാദൃശ്യം.മെലിഞ്ഞതല്ല എന്നാൽ തടിച്ചിയുമല്ല, പാകത്തിനുള്ള തടി.ജീൻസും ഫുൾസ്ലീവ് ടീഷർട്ടുമായിരുന്നു വേഷം. ടൈറ്റായ ആ ടീഷർട്ടിൽ അവളുടെ മാറിടങ്ങൾ വലിയ പന്തുകൾ പോലെ മുന്നിലേക്കു തെറിച്ചു നിന്നിരുന്നു.ഒരു നിമിഷം സഞ്ജുവിന്‌റെ നോട്ടം തുളുമ്പിത്തെറിക്കുന്ന ആ വലിയ മാറിടങ്ങളിൽ ഒന്നു പാളി വീണെങ്കിലും പെട്ടെന്നു തന്നെ അവൻ നോട്ടം പിൻവലിച്ചു. മീര ഒരു സൺഗ്ലാസ് ധരിച്ചിരുന്നു.കാലുകളിൽ യീസി ഷൂവും. മൊത്തത്തിൽ ഏതോ പരസ്യകമ്പനിയുടെ മോഡൽ നടന്നു വരും പോലെ.അവളുടെ മുഖത്ത് പണ്ടത്തേതു പോലെ ഇപ്പോഴും ഗൗരവം സ്ഫുരിച്ചു നിന്നു. മീരയുടെ അത്ര ഉയരമുണ്ടായിരുന്നില്ല നന്ദിതയ്ക്ക്. എന്നാൽ മുഖത്ത് ഐശ്വര്യപൂർണമായ ചിരി തെളിഞ്ഞു നിന്നു. അവൾക്കും പാകത്തിനു തടിയുണ്ടായിരുന്നു.നിറഞ്ഞമാറിടങ്ങൾ അവൾ ധരിച്ച ചുരിദാറിൽ നിന്നറിയാമായിരുന്നു. കാജൽ അഗർവാളിന്‌റെ തനിപ്പകർപ്പ്. അവൾ ഹൈഹീൽഡ് ചെരിപ്പുകളാണ് ധരിച്ചിരുന്നത്.

മീരയും നന്ദിതയും ഒരുമിച്ചു നടന്നെങ്കിലും തമ്മിൽ മിണ്ടുകയോ നോക്കുകയോ ചെയ്തിരുന്നില്ല.
അതു പണ്ടേ അങ്ങനെയാണ്. രണ്ടുപേരും തമ്മിൽ മുട്ടൻ കലിപ്പെന്നു പറഞ്ഞാൽ പോരാ അതിമുട്ടൻ കലിപ്പാണ്.ഒരാളെ കറിവച്ചുകൊടുത്താൽ മറ്റെയാൾ അതു മൊത്തം കഴിച്ചുതീർക്കും. അത്ര മുട്ടൻ കലിപ്പ്.

ഇരുവരും അവനരികിലേക്കു നടന്നു വന്നു. ഇരുവരും അടിച്ചിരുന്ന വിദേശനിർമിത പെർഫ്യൂമുകളുടെ വശ്യഗന്ധം അവന്‌റെ മൂക്കിലേക്കു തുളച്ചുകയറി. പാവം സഞ്ജു..അവന്‌റെ കിളി തലയിൽ നിന്നു പറന്നു വിമാനത്താവളം വിട്ടു ഫ്‌ളൈറ്റിനേക്കാൾ ഉയരത്തിൽ പൊങ്ങി. മീരാ നന്ദിതാ, ആളെ മനസ്സിലായോ, നമ്മുടെ സഞ്ജുവാണ്..വിനോദ് മാമൻ അവരോടു ചോദിച്ചു.

‘സഞ്ജൂ എത്രയായെടാ നിന്നേ കണ്ടിട്ട്…’അൽപം മുംബൈ ഛവി കലർന്ന മലയാളത്തിൽ നന്ദിത ചിരിയോടെ അവനോടു ചോദിച്ചു. മീര അവനെ മൈൻഡ് ചെയ്തതേയില്ല. അവൾ കൈയിലിരിക്കുന്ന ഫോണിൽ കുത്തിക്കൊണ്ടിരുന്നു. നന്ദിത അവനോടു ചേർന്നു നിന്നു,അവന്‌റെ കൈത്തണ്ടയിൽ ഒന്നു പിച്ചി. ‘എന്‌റെ ചെക്കൻ വല്ലാണ്ടങ്ങ് വലുതായി കേട്ടോ, ഇപ്പോ കണ്ടാൽ രൺബീർ കപൂർ തോറ്റുപോകും.’അവൾ പറഞ്ഞു.

‘നന്ദൂന്‌റേം , സോറി നന്ദൂം വല്ലാണ്ടങ്ങ് വലുതായി കേട്ടോ,’ അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു. നന്ദിതയുടെ മാറത്തേക്കായിരുന്നു അവന്‌റെ നോട്ടം.എന്തൊരു വലുപ്പം എന്‌റപ്പോ…അവൻ മനസ്സിൽ പറഞ്ഞു.പെട്ടെന്നു തന്നെ അവൻ പശ്ചാത്തപിച്ചു. ബ്രഹ്‌മചാരിയായ താൻ ഇതെന്തെല്ലാമാണ് ഈ നോക്കുന്നത്. പാപം,പാപം….അവൻ മനസ്സിൽ മന്ത്രിച്ചു.

പക്ഷേ അവനു നിയന്ത്രിക്കാൻ പറ്റില്ല. കാരണം അവന്‌റെ പ്രായം അതായിരുന്നു. 19 വയസ്സ്.അതുകൊണ്ട് നമുക്ക് ഇമ്മാതിരിപ്രവർത്തികൾ അവനോടു ക്ഷമിക്കാം. ആലത്തൂരിലെ നക്ഷത്രപ്പൂക്കളിലെ അപ്പുവിനെപ്പോലെ പക്വമതിയല്ല സഞ്ജു.നല്ല സുന്ദരനാണെങ്കിലും കുറേ ചാപല്യങ്ങൾ അവനുണ്ട്.

‘കുട്ടീസെല്ലാം കയറിക്കേ…നമുക്ക് പോയി ഭക്ഷണം കഴിക്കാം.’ വിനോദ് മാമൻ പറഞ്ഞു.മുൻസീറ്റിലേക്കു നന്ദുമാമൻ കടന്നിരുന്നു.ലഗേജുകൾ എടുത്തു ഡിക്കിയിൽ വച്ചശേഷം സഞ്ജു ഡ്രൈവിങ് സീറ്റിലേക്കു കയറാൻ പോയപ്പോളാണ് വിനോദ്മാമൻ വിളിച്ചത്.

‘ഡാ, അമേരിക്കയിലെ റോഡിൽ വണ്ടിയോടിച്ചു മടുത്തു.ഒടുക്കത്തെ നിയമങ്ങളാ..കുറച്ചു നാളായി നല്ല അലമ്പായിട്ടൊന്നു കാറോടിച്ചിട്ട്. വണ്ടി ഞാനെടുക്കാം നീ പിന്നിലേക്കിരി’ അദ്ദേഹം പറഞ്ഞു.

‘ശരി മാമാ,’ താക്കോൽ അദ്ദേഹത്തിനു കൊടുത്തു സഞ്ജു മധ്യത്തിലെ സീറ്റിലേക്കു നോക്കി. അവിടെ അമ്മായിമാർ സ്ഥാനം പിടിച്ചിരിക്കുന്നു. അവരുടെ കൂടെയിരിക്കാം.അവനതു വിചാരിച്ചതും രാധികാമ്മായി പറഞ്ഞു.

‘ഡാ സഞ്ജൂ പിന്നിലത്തെ സീറ്റിൽ നന്ദൂന്‌റെയും മീരയുടെയും കൂടെ ഇരിക്ക്, കുറേക്കാലമായില്ലേ നിങ്ങളെല്ലാരും കൂടി കണ്ടിട്ട്, വിശേഷം ഒക്കെ പറഞ്ഞിരിക്ക്.’

എന്‌റെ അമ്മായീ അതൊന്നും താങ്ങാൻ എന്നേക്കൊണ്ടാകുമെന്നു തോന്നുന്നില്ലേ….എന്നു പറയാനാണു തോന്നിയതെങ്കിലും സഞ്ജു പിന്നിലേക്കു കയറി.അവിടെ ഏറ്റവും പിന്നിലെ സീറ്റിൽ രണ്ടു സൈഡുകളിലായി മീരയും നന്ദിതയും ഇരിക്കുന്നു.നടുക്കുള്ള സ്ഥലം ഒഴിഞ്ഞുകിടക്കുന്നു. ‘സഞ്ജുമോൻ വാാ,,ഇവിടെ ഇരുന്നോ ഞാൻ നോക്കിക്കോളാംട്ടോ…’ നന്ദിത കുസൃതിച്ചിരിയോടെ പറഞ്ഞു.

മീര വീർത്തുകെട്ടി ഇരിപ്പുതുടർന്നു.ഫോണിലേക്കു തന്നെ മിഴിയും നട്ട്.അത് സഞ്ജുവിനു വിഷമമുണ്ടാക്കി. പണ്ട് തീവ്രമായ അഭിനിവേശമായിരുന്നു മീരയ്ക്ക് തന്നോട്.ഇപ്പോ മൈൻഡ് ചെയ്യാതെ ഫോണിൽ നോക്കിയിരിക്കുന്നു.ഇവക്ക് ഏതോ സെറ്റപ്പുണ്ട്. ഏതെങ്കിലും സായിപ്പ് ബോയ്ഫ്രണ്ട് ഉണ്ടാകും. അവനോടു ചാറ്റ് ചെയ്യാവും. അപ്പു മനസ്സിൽ ഉറപ്പിച്ചു. ഏതായാലും അവൻ സീറ്റിന്‌റെ നടുവശത്തു തന്നെയിരുന്നു.നന്ദിതയുടെയും മീരയുടെയും ശരീരങ്ങൾ അവന്‌റെ ദേഹത്തോടു മുട്ടിയിരുന്നു. രണ്ടു വശത്തും രണ്ടു ട്രാൻസ്‌ഫോമർ വച്ച് ശരീരത്തിലേക്കു വൈദ്യുതി കേറ്റിവിട്ടാൽ എന്തായിരിക്കും സ്ഥിതി. അതേ സ്ഥിതിയായിരുന്നു സഞ്ജുവിന്.

മെഗാഷോക്ക്.

നന്ദിതയുടെയും മീരയുടെയും ശരീരത്തിൽ നിന്നുയരുന്ന പെർഫ്യൂമിന്‌റെ ഗന്ധം അവനെ ഉന്മത്തനാക്കി.ഇടയ്‌ക്കെപ്പോഴോ മീര തന്നെയൊന്നു പാളി നോക്കിയെന്ന് അവനു തോന്നി. വിനോദ് മാമൻ കാർ മുന്നോട്ടെടുത്തിരുന്നു.

‘സഞ്ജൂ എങ്ങനെ പോകുന്നു കോള്ജ് ലൈഫ് ഒക്കെ’ നന്ദിത അവന്‌റെ കൈയിൽ തട്ടി ചിരിയോടെ ചോദിച്ചു.

‘നന്നായി പോകുന്നു. ഇപ്പോൾ വെക്കേഷൻ ആണല്ലോ’ സഞ്ജു ഉത്തരം പറഞ്ഞു.

‘ക്ലാസിൽ ബോയ്‌സ് മാേ്രത ഉള്ളോ അതോ മിക്‌സഡ് ആണോ’ അവൾ വീണ്ടും ചോദിച്ചു.

‘ഹേയ് ഗേൾസാണു കൂടുതൽ കംപ്യൂട്ടർ സയൻസ് അല്ലേ’ അവൻ ഉത്തരം പറഞ്ഞു.

‘സഞ്ജുവിന് അവിടെ ഫ്രണ്ട്‌സ് ഒക്കെയായോ’ അവൾ വിടാൻ ഭാവമില്ല.

‘ആയല്ലോ ഒരുപാടു ഫ്രണ്ട്‌സ് ഉണ്ട്’ അവൻ പറഞ്ഞു.

‘ഗേൾസ് ഒക്കെ നല്ല ഫ്രണ്ട്‌ലിയായിരിക്കും അല്ലേ’ അവൾ എന്തോ ഉദ്ദേശ്യം വച്ചു ചോദിക്കുന്നതു പോലെ അവനു തോന്നി.

‘ആവോ, ഞാൻ ഗേൾസുമായൊന്നും കമ്പനിയില്ല, ബോയ്‌സാണു ഫ്രണ്ട്‌സായിട്ടുള്ളത് ‘അവൻ ഉത്തരം പറഞ്ഞപ്പോൾ അവളുടെ മുഖം കൂടുതൽ തെളിഞ്ഞെന്ന് സഞ്ജുവിനു തോന്നി. നുണക്കുഴി വിടർത്തി അവളൊന്നു ചിരിച്ചു. ആ ചിരി കണ്ട് സഞ്ജുവിന്‌റെ ഫ്യൂസ് പോയി.

‘അല്ല നന്ദു അവിടെ ഇക്കണോമിക്‌സിനു ചേർന്നു അല്ലേ.ഏതാ കോളജ് ‘ ഞ്ജു അവളോടു ചോദിച്ചു. അവൾ ഇക്കണോമിക്‌സിനു ചേർന്നെന്നു തറവാട്ടിൽ രേവതി ചെറിയമ്മ പറഞ്ഞ് സഞ്ജുവിന് അറിയാമായിരുന്നു.കോളജും അറിയാം എന്നാലും ഭംഗിവാക്കു ചോദ്ിച്ചു.

‘ഞാൻ വസൈയിൽ ഉള്ള ഒരു കോളജിലാണ്.’അവൾ പറഞ്ഞു.

‘ഊം അപ്പോ ഹോസ്റ്റലിലാണോ’ അവൻ വീണ്ടും ചോദിച്ചു.

‘ഹേയ് വീട്ടിൽ നിന്നു പോയി വരാണ്, ഹോസ്റ്റലിൽ നിൽക്കാൻ ഒന്നും അച്ഛനുമമ്മയും സമ്മതിക്കില്ല.’ അവൾ പറഞ്ഞു.

സഞ്ജു മെല്ലെ ഒന്നു തിരിഞ്ഞു മീരയെ നോക്കി.അവൾ മിണ്ടാതെ എന്നാൽ അവരുടെ സംഭാഷണം ശ്രദ്ധിച്ച് ഇരിക്കയാണ്. എന്നാൽ മുഖത്തെ മുറുക്കം തെല്ലും അയഞ്ഞിട്ടില്ല.

‘മീര എവിടെയാ അഡ്മിഷൻ? ഏതാ കോഴ്‌സ്? ‘ സംഭാഷണത്തിനു തുടക്കമിടാമെന്ന രീതിയിൽ സഞ്ജു ചോദിച്ചു.

‘ന്യൂയോർക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ’ താൽപര്യമില്ലാത്ത രീതിയിൽ അവൾ പറഞ്ഞു. കടുത്തതാണെങ്കിലും മാധുര്യമുള്ളതായിരുന്നു അവളുടെ സ്വരം. കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലാത്ത മട്ടിൽ അവൾ ഫോണിലേക്കു ശ്രദ്ധ തിരിച്ചു. സഞ്ജുവിന് വിഷമമായി. മീരയ്ക്കു ഇങ്ങോട്ടു വന്നതു പോലും അത്ര താൽപര്യമില്ലായെന്ന് അവനു തോന്നി.

‘സഞ്ജൂ, നാളെ എത്രമണിക്കാണ് വേദപുരം ക്ഷേത്രം തുറക്കുന്നത്.’നന്ദിത അവനോടു ചോദിച്ചു. ‘രാവിലെ തുറക്കുമല്ലോ, എന്താ? ‘ അവൻ തിരിച്ചു ചോദിച്ചു. ‘അല്ല, എനിക്കു ക്ഷേത്രത്തിൽ ഒന്നു പോണം….ഞാൻ മുംബൈയിലായിരിക്കുമ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ഈ ക്ഷേത്രത്തിൽ പോകുന്നതാണ്…പിന്നെ വേറെ ചിലതും.’ അവൾ പറഞ്ഞു. ‘ഓഹോ, അതിനെന്താ പോകാമല്ലോ..രാവിലെ ചെറ്യമ്മയുടെ കൂടെ പൊക്കോളൂ.’ ‘സഞ്ജു എന്നെ കൊണ്ടുപോകുമോ,’ വിടർന്ന കണ്ണുകൾ അവനു നേർക്കു നീട്ടി അവൾ ചോദിച്ചു. ‘ഞാനോ, കൊണ്ടുപോകാം…രാവിലെ പോകാം.കാറിൽ പോകാം.’ ‘കാറിലോ, കാറൊന്നും വേണ്ടാന്നേ..നമുക്ക് ബൈക്കിൽ പോകാം.സഞ്ജൂന്‌റെ കൈയിൽ ബൈക്കില്ലേ’ അവൾ ചോദിച്ചു. ‘തറവാട്ടിൽ മൂന്നു ബൈക്ക് ഉണ്ട്, ഏതാ ഇഷ്ടംന്നു നന്ദു പറഞ്ഞാൽ മതി.’

‘ഏതേലും മതീന്നെ,ഞാൻ ഒരു സാരി വാങ്ങി വച്ചിട്ടുണ്ട്.നാളെ ധരിക്കാൻ.’നന്ദിത പറഞ്ഞു.

‘ഭേഷായിരിക്കുന്നു.സാരിയിൽ നന്ദൂനെ കാണാൻ നല്ല ഭംഗിയായിരിക്കും.’

‘ഓഹോ അപ്പോ സാൽവറിൽ എന്നെ കാണാൻ ഭംഗിയില്ലെന്നാണോ സഞ്ജു പറേന്നേ.’ മുഖത്തു കൃത്രിമ ദേഷ്യം കാട്ടി നന്ദിത പറഞ്ഞു.

‘ഹേയ് അല്ലാന്നെ കൂടുതൽ ഭംഗിയുണ്ടാകും എന്നാണു പറഞ്ഞത്. നന്ദൂനെ കാണുമ്പോ എനിക്കു കാജൽ അഗർവാളിനെയാ ഓർമ വരണേ..നല്ല സുന്ദരിയായിട്ടുണ്ട്‌ട്ടോ ഇപ്പോൾ’.സഞ്ജുവിന്‌റെ ആത്മാർഥമായ ആ പുകഴ്ത്തൽ നന്ദിതയ്ക്കു നന്നേ രസിച്ചു. അവളുടെ സ്വർഗീയമായ മുഖത്തു വലിയ പുഞ്ചിരി പരന്നു.നിറനിലാവുദിച്ച പോലെ..

തന്‌റെ ഇടുപ്പിലേക്കു എന്തോ തുളഞ്ഞു കയറുന്നതു പോലെ അവനു വേദന തോ്ന്നി. അയ്യോ അവൻ ഉള്ളിൽ നിലവിളിച്ചു. മീര കൈ പിന്നോട്ടു വലിച്ചപ്പോൾ അവളുടെ കൈമുട്ടു ഇടുപ്പിൽ കൊണ്ടതാണ്. അവനു ശരിക്കും നൊന്തു.

സഞ്ജു മീരയെ ഒന്നു പാളി നോക്കി അവളുടെ മുഖം കൂടുതൽ മുറുകിയിരുന്നു. അവളെന്തോ പിറുപിറുക്കുന്നതു പോലെ അവനു തോന്നി.ഏതായാലും കൂടുതൽ ചിന്തിക്കാൻ നിന്നില്ല.

ഇടയ്ക്കവർ ഒരു റെസ്റ്ററന്‌റിന്‌റെ മുന്നിൽ വണ്ടിയൊതുക്കി.ഒരു മൾട്ടിക്യൂസിൻ റെസ്റ്ററന്‌റായിരുന്നു അത്.ഫാമിലി റൂമിൽ എട്ടു സീറ്റുള്ള ഒരു ടേബിളിനു ചുറ്റും അവർ ഇരിപ്പുറപ്പിച്ചു.സഞ്ജുവിന്‌റെ അരികിലെ സീറ്റിൽ നന്ദിത ഓടിവന്നിരുന്നു.മീര കൈ കഴുകി എത്തിയപ്പോൾ താമസിച്ചിരുന്നു. അതിനാൽ സഞ്ജുവിന് എതിർവശത്ത് അഭിമുഖമായാണ് അവൾ ഇരുന്നത്.

ചന്ത്രോത്തു തറവാട്ടിലുള്ളവർ വെജിറ്റേറിയൻ ഭക്ഷണമാണ്.അതിനാൽ തന്നെ അമ്മായിമാരും വെജിറ്റേറിയൻ തന്നെ. പക്ഷേ തറവാട്ടിലെ മരുമക്കൾ ആയതിനാൽ നന്ദഗോപാലിനും വിനോദിനും ആ ശീലമില്ല. അവർ പക്കാ നോൺ വെജാണ്. അവർ കുറേ നോൺവെജ് വിഭവങ്ങൾ ഓർഡർ ചെയ്തു.നന്ദുവിനെ അദ്ഭുതപ്പെടുത്തിക്കൊണ്ട് മീരയും നന്ദിതയും ഓർഡർ ചെയ്തതും വെജിറ്റേറിയൻ വിഭവങ്ങളാണ്.

‘ഇവർ നോൺ വെജ് ഒന്നും കഴിക്കാറില്ലേ..’സഞ്ജുവിന്‌റെ ചോദ്യം അമ്മായിമാരോടായിരുന്നു.അവർ പൊട്ടിച്ചിരിച്ചു.

‘എടാ സഞ്ജുക്കുട്ടാ, നീയെന്താ വിചാരിച്ചേ,മുംബൈയിലും അമേരിക്കയിലുമൊക്കെ പോയപ്പോൾ ഇവരങ്ങ് മാറിപ്പോയെന്നോ,ഇവർ ചന്ത്രോത്തെ കുട്ടികളാണ്.ചന്ത്രോത്തെ പെൺകുട്ടികൾ വളരേണ്ടതെങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇവർ വളർന്നത് ‘ രാധികാമ്മായി പറഞ്ഞു.

ആ വെളിപ്പെടുത്തൽ സഞ്ജുവിന്‌റെ മനസ്സിൽ കുളിർകോരിയിട്ടു. അപ്പോ പെൺപിള്ളേർ മര്യാദയ്ക്കായിരിക്കും വളർന്നത്.പക്ഷേ ഉടൻ തന്നെ കണ്ണേട്ടൻ പറഞ്ഞ കാര്യം അവന്‌റെ ഓർമയിൽ വന്നു.ഭക്ഷണശീലം പോലെയല്ല പ്രേമം.നോൺവെജൊക്കെ കഴിക്കാതിരിക്കാം.പക്ഷേ ഇത്രയും ഇടിവെട്ടു ലുക്കുള്ള പെൺപിള്ളേർ പ്രേമിക്കാതെ ഇരിക്കുമോ, ഈശ്വരാ ഇവരൊക്കെ ഇപ്പോളും പരിശുദ്ധകളായിരിക്കുമോ.ലോകത്തെല്ലായിടത്തും കോഴികളുണ്ടല്ലോ.അമേരിക്കയിലും മുംബൈയിലുമൊക്കെ അവറ്റകളുടെ എണ്ണം കൂടുതലാണ്.ആരെങ്കിലും ഇവരെ വളച്ചുകാണാതിരിക്കുമോ.

നന്ദിത കുഴപ്പമില്ലാന്നു തോന്നുന്നു, പക്ഷേ മീര.. അവൾക്കാകപ്പാടെ ഒരു വശപ്പിശക് ലുക്കുണ്ട്. ടൈറ്റ് ജീൻസും ടീഷർട്ടുമൊക്കെയിട്ടു നല്ല സെക്‌സി ലുക്കിലാണു വന്നിരിക്കുന്നത്. തന്നെയുമല്ല വന്ന നേരം മുതൽ ഫോണിൽ നോക്കി ഇരിക്കുകയാണ്. കോളജിലൊക്കെ അസ്ഥിക്കു പിടിച്ച പ്രേമം ഉള്ള പെമ്പിള്ളേരാണ് ഇങ്ങനെ ഫോണിൽ നോക്കി ഇരിക്കുന്നത്.

സഞ്ജുവിന്‌റെ ചിന്തകൾ കാടുകയറി ഏതോ ഫോറസ്റ്റിലൊക്കെയെത്തി. പിന്നെ അവൻ സ്വയം സമാധാനിച്ചു.വരട്ടെ കണ്ടറിയാം. ഇപ്പോളേ ഓരോ അനുമാനങ്ങളിലെത്തേണ്ട. ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയപ്പോൾ നന്ദിതയ്‌ക്കൊരു ഫോൺ വന്നു.’ഒരു മിനിറ്റേ ഞാനിപ്പോൾ വരാം.’ അവൾ ഫോണുമായി അവരുടെ അടുക്കൽ നിന്നു മറ്റൊരു സ്ഥലത്തേക്കു മാറി നിന്നു. സഞ്ജുവിലെ തളത്തിൽ ദിനേശൻ വീണ്ടും ഉണർന്നു.

‘ഈശ്വരാ കൃഷ്ണാ, ഇതാരായിരിക്കും ഇവളെ ഈ സമയത്ത് ഇവളെ വിളിക്കുന്നത്,മുംബൈയിലുള്ള ഏതെങ്കിലും കാമുകൻമാരായിരിക്കുമോ, ഈശ്വരാ പെണ്ണു പിടിവിട്ടു പോയോ.ഭഗവാനേ കാത്തോണേ, നീയേ തുണ’ അവൻ മനസ്സിൽ പറഞ്ഞു.

‘ഡേയ് ഡേയ് നിന്നോടു പറഞ്ഞതാണ് ഇമ്മാതിരി തരികിട കേസുകൾക്ക് എന്നോടു പ്രാർഥിക്കരുതെന്ന്,ബ്രഹ്‌മചാരിയാണേ്രത ബ്രഹ്‌മചാരി’ കൃഷ്ണൻ മനസ്സിൽ തന്നെ അവനു റിപ്ലൈ കൊടുത്തു.

‘സോറി ഭഗവാനേ, ഇനിയുണ്ടാകാതെ നോക്കാം.’ സഞ്ജു വീണ്ടും മനസ്സിൽ പറഞ്ഞു.

ഏതായാലും സഞ്ജുവിന്‌റെ അനുമാനം തെറ്റായിരുന്നു. നന്ദിതയെ വിളിച്ചത് മുംബൈിലെ അവളുടെ ഉറ്റകൂട്ടുകാരിയും പ്രധാന ഉപദേശകയുമായ ശ്രുതി മേനോനായിരുന്നു.കാണാൻ ചൊവ്വുള്ള പെമ്പിള്ളേർക്കെല്ലാം ഇങ്ങനെ ഒരു വശപ്പിശക് ഉപദേശക കാണുമല്ലോ.

‘ഹേയ് നാന്ദീ, നീ കേരളത്തിൽ എത്തിയോ’ ഫോണെടുത്ത താമസം തന്നെ ശ്രുതി ചോദിച്ചു. ‘എത്തീലോ, സുഖമായി എത്തി ശ്രുതീ.’ നന്ദിത മറുപടി പറഞ്ഞു. ‘എന്നിട്ടു പറയ് നാന്ദീ, നിന്‌റെ മുറച്ചെറുക്കനെ കണ്ടോ, എങ്ങിനെയുണ്ട് ആൾ’ ‘സൂപ്പർ, നീയൊന്നു കാണണം ശ്രുതീ, ഒരു മാതിരി ബോളിവുഡ് നടൻമാരെപ്പോലെണ്ട് അവനെ ഇപ്പോ കാണാൻ.’ ‘ആഹാ അത്രയ്‌ക്കൊക്കെക്കയുണ്ടോ, എന്നാൽ ഫോട്ടോ എടുത്ത് അയക്ക് ഞാനുമൊന്നു കാണട്ടേ…’ശ്രുതി എക്‌സൈറ്റഡായി ചോദിച്ചു.

‘എന്തിന് ? അങ്ങനെ നീയിപ്പോ എന്‌റെ ചെക്കനെ നോക്കണ്ട,അവനെ ഞാൻ നോക്കിക്കോളാം കേട്ടോ.’ സ്വരം കടുപ്പിച്ചു നന്ദിത പറഞ്ഞു. സഞ്ജുവിന്‌റെ കാര്യത്തിൽ അൽപം പൊസസീവ് ആയിരുന്നു നന്ദിത.

‘അയ്യയ്യോ, നിന്‌റെ ചെക്കനെ ഒന്നും എനിക്കു വേണ്ടെ, ചുമ്മാ ഒരു കൗതുകത്തിനു ചോദിച്ചതാ.അതിരിക്കട്ടെ എവിടെ നിന്‌റെ കഥയിലെ വില്ലത്തി.മീര. അവൾ എന്തു പറയുന്നു.’

‘ഇവിടുണ്ട്,’ ഇഷ്ടമില്ലാത്തതു പോലെ നന്ദിത പറഞ്ഞു. ‘ഇന്നലെ വന്നപ്പോൾ മുതൽ മൂഡ്ഓഫ് ആണ്. ചിലപ്പോൾ എന്നെ കണ്ടിട്ടാകും.സഞ്ജുവിനോടും വലിയ വർത്താനം ഒന്നൂല്യ, മൂടിക്കെട്ടി ഭുംന്ന് മുഖം വീർപ്പിച്ചിരിക്ക്യാ. ‘

‘ങൂം, ഞാൻ പറഞ്ഞില്ലേ നാന്ദീ, നീ വിചാരിക്കണ പോലെ മീരയ്ക്കു സഞ്ജുവിനെ ഒന്നും താൽപര്യം ഒന്നൂണ്ടാകില്യ, അമേരിക്കയിൽ ഒക്കെ വളർന്നതല്ലേ, അവൾക്ക് ഇപ്പോൾ തന്നെ അവിടെ ഇഷ്ടക്കണക്കിനു സെ്റ്റപ്പ് ഒക്കെയുണ്ടാകും.നീ നിന്‌റെ മുറച്ചെറുക്കനെ സ്വപ്‌നം കണ്ടു മറ്റു ആമ്പിള്ളാരോടൊന്നും അടുക്കാത്തതു പോലാരിക്കില്ല അവൾ.’- ശ്രുതി നന്ദിതയോടു പറഞ്ഞു.

‘മറ്റൊരു പെൺകുട്ടി ആരുന്നേൽ ഞാൻ അങ്ങനെ കരുതിയേനെ ശ്രുതീ, പക്ഷേ മീര….അങ്ങോട്ടുമിങ്ങോട്ടും ഉടക്കാണെങ്കിലും അവളെ എനിക്കറിയാവുന്ന പോലെ ആർക്കുമറിയില്ല. ഷീ ഈസ് ക്രേസി എബൗട്ട് സഞ്ജു, അവൾക്കു സഞ്ജുവെന്നാൽ ഭ്രാന്ത് ആണ്. എന്താണ് അവളുടെ ഉദ്ദേശ്യം എന്നെനിക്കറിയില്ല. മീരയോടു നാട്ടിലേക്കു വരാൻ ആരും നിർബന്ധിച്ചിരുന്നില്ല. സമയമുണ്ടെങ്കിൽ വന്നാമതിയെന്നാ അമ്മായി അവളോടു പറഞ്ഞത്, പക്ഷേ പ്രോജക്ട് സബ്മിഷൻ പോലും മാറ്റിവച്ചാണ് അവൾ ഇപ്പോൾ വന്നിരിക്കുന്നത്,ഷീ ഈസ് ഡേഞ്ചറസ്.എനിക്കെന്‌റെ സഞ്ജുവിനെ നഷ്ടപ്പെടുമോ ശ്രുതീ ‘ വേപഥുവോടെ ചോദിച്ചു.

‘നിന്നെ പോലെ ഒരു സുന്ദരിക്കുട്ടി വിചാരിച്ചാൽ നടക്കാത്ത സംഗതിയോ? നീ സഞ്ജുവിന്‌റെ മനസ്സ് അങ്ങു പിടിച്ചെടുക്ക്, അവളോടു പോകാൻ പറ.’ ശ്രുതി അവളെ സമാധാനിപ്പിച്ചു.

‘അവളും സുന്ദരിയാന്നേ,ഏതായാലും നിന്നെ ഞാൻ വിളിച്ചു വിവരങ്ങൾ പറയാം.ഇപ്പോൾ വയ്ക്കുന്നു,’ നന്ദിത ഫോൺ വച്ചു.

വണ്ടി പാലക്കാട്ടേക്കു, ചന്ത്രോത്തുകാരുടെ ജൻമസ്ഥലമായ വേദപുരത്തേക്കു യാത്ര തിരിച്ചു.

സഞ്ജു നേരത്തേതു പോലെ ആ സൗന്ദര്യധാമങ്ങൾക്കിടയിൽ ഇരിപ്പു തുടർന്നു.മീര മിണ്ടാതെ ഫോൺ നോക്കിത്തന്നെയിരുന്നു. നന്ദിത എന്തോക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ സഞ്ജു ഉറങ്ങിപ്പോയി.

വേദപുരത്തെ റോഡിലേക്കു കയറുന്നതിനു മുൻപ് ഒരു സ്പീഡ് ബമ്പുണ്ട്. അതിൽ വണ്ടി കയറിയിറങ്ങിയപ്പോളാണ് അവൻ ഉണർന്നത്.ഇത്രനേരവും പഞ്ഞിക്കെട്ടുപോലെ ഏതോ പ്രതലത്തിൽ ആയിരുന്നു അവൻ.വശ്യമായ സുഗന്ധം പൊതിഞ്ഞുനിന്ന ഏതോ സ്വർഗലോകം.ഉറക്കം മുറിഞ്ഞപ്പോളാണ് അവൻ മനസ്സിലാക്കിയത്.ആ ലോകം നന്ദിതയുടെ ചുമലായിരുന്നു. സുഗന്ധം അവൾ ധരിച്ചിരുന്ന പെർഫ്യൂമും.ഇത്രനേരം നന്ദിതയുടെ തോളിലേക്കു ചാഞ്ഞുറങ്ങുകയായിരുന്നു താൻ.

‘ഐ ആം റിയലി സോറി…’ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് സഞ്ജു പറഞ്ഞു. ‘ഉറങ്ങിപ്പോയി, അറിയാതെ ചാഞ്ഞതാണ്.’

വശ്യമധുരമായ ഒരു ചിരിയായിരുന്നു നന്ദിതയുടെ ഉത്തരം.

‘വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഞാൻ കുത്തി എഴുന്നേൽപ്പിച്ചേനെ, പക്ഷേ ഇതു നീയല്ലേ, എന്‌റെ മുറച്ചെറുക്കൻ.നിനക്ക് അതിനുള്ള അവകാശം ഞാൻ തന്നിട്ടുണ്ട്.ഇനിയും കിടക്കണമെങ്കിൽ ഞാൻ ഇരുന്നു തരാം..’അവനു മാത്രം കേൾക്കാവുന്ന സ്വരത്തിൽ അവൾ മെല്ലെ പറഞ്ഞു.

‘ഹേയ് വേണ്ട ഞാൻ എഴുന്നേറ്റു’ അവളുടെ സ്വരത്തിലെ അർഥം മനസ്സിലാകാതെ അവൻ പറഞ്ഞു. അവൾ പൊട്ടിപൊട്ടിച്ചിരിച്ചു.

സഞ്ജു കണ്ണുതിരുമ്മിക്കൊണ്ടു മീരയെ നോക്കി. അവൾ വെളിയിലേക്കു നോക്കിയിരിക്കുന്നു.മുഖം കടുപ്പത്തിൽ തന്നെ.

കാർ ചന്ത്രോത്തു തറവാടിന്‌റെ ഗേറ്റു കടന്നു. പെൺമക്കളും കുട്ടികളും വരുന്നതിനാൽ മുത്ത്ച്ഛനുൾപ്പെടെ തറവാട്ടിലെ ആബാലവൃദ്ധം ജനങ്ങളും തറവാടിന്‌റെ പൂമുഖത്തുണ്ടായിരുന്നു. അമ്മായിമാരെയും മാമൻമാരെയും സ്വീകരിക്കാൻ എല്ലാവരും അടുത്തുകൂടി. നന്ദിതയുടെയും മീരയുടെയും അടുക്കലെത്തി എല്ലാവരും തൊട്ടും പിടിച്ചും ഉമ്മവച്ചും ദീർഘനാൾ കാണാത്തതിന്‌റെ പരിഭവവും സ്‌നേഹവും പങ്കുവച്ചു. വല്യമ്മ ഒരു താലത്തിൽ ആരതിയുമായി വന്നു. നന്ദിതയെയും മീരയെയും ചേർത്തു നിർത്തി .’എല്ലാ ദൃഷ്ടിദോഷങ്ങളും എന്‌റെ കുട്ടികളിൽ നിന്നു പോകട്ടെ വേദപുരത്തപ്പാ , കൃഷ്ണാ’ എന്നു പറഞ്ഞു കൊണ്ട് അവർ താലം വട്ടത്തിൽ ഉഴിഞ്ഞു.വലയം ചെയ്യുന്ന അഗ്നിനാളങ്ങൾക്കിടയിൽ രണ്ടു തേജസുറ്റ അപ്‌സരസ്സുകളെ പോലെ നന്ദിതയും മീരയും.ഹൗ എന്തൊരു ഐശ്വര്യമാണ് രണ്ടിനെയും കാണാൻ.

താലമുഴിഞ്ഞ ശേഷം ഇരുവരും തറവാട്ടിലേക്കു കടക്കാനായി പടിക്കെട്ടുകൾ കയറി. നൈഷ്ഠിക ബ്രഹ്‌മചാരിയെന്നു പറഞ്ഞു നടക്കുന്ന ശ്രീമാൻ സഞ്ജുവിന്‌റെ നോട്ടം അവരുടെ പിന്നഴകിലായിരുന്നു.

എന്താപ്പോ ഇത്..അവൻ മനസ്സിൽ ചോദിച്ചു. ഇവരുടെ പിൻവശം കടഞ്ഞെടുത്തതാണോ..തംബുരുവിന്‌റെ കുടങ്ങൾ പോലെ വിടർന്നു മാദകമായ രീതിയിൽ പിന്നോട്ടു തള്ളിയ നിതംബങ്ങളായിരുന്നു അവർക്കിരുവർക്കും .ഓരോ അടി വയ്ക്കുമ്പോളും അവ തുള്ളിത്തുളുമ്പും.ഒന്നിനൊന്നു മെച്ചം തന്നെ.ടൈറ്റ് ജീൻസ് ധരിച്ചിരുന്നതിനാൽ മീരയുടെ പിൻഭാഗം കുറച്ചുകൂടി വ്യക്തമായിരുന്നു.അരയന്നങ്ങളെപ്പോലെയുള്ള പിൻഭാഗങ്ങൾ. പെമ്പിള്ളേർ പലയിടങ്ങളിലും നന്നായി വളർന്നിരിക്കുന്നെന്നു സഞ്ജുവിനു ശരിക്കും മനസ്സിലായി.

തറവാട്ടിൽ അസംഖ്യം മുറികളുണ്ട്. അതിനാൽ തന്നെ മീരയ്ക്കും നന്ദിതയ്ക്കുമായി പ്രത്യേക മുറികൾ ഒരുക്കിയിരുന്നു. സഞ്ജുവും കണ്ണേട്ടനുമാണ് വന്നവരുടെ ലഗേജ് അവർക്കു കൊടുത്തിരുന്ന മുറികളിലെത്തിച്ചത്.സാധാരണ ലഗേജിനു പുറമേ മീര പഴക്കം തോന്നിക്കുന്ന ഒരു വലിയ ട്രങ്ക് ബാഗും കൊണ്ടുവന്നിരുന്നു.അതു ചുമന്ന് അവളുടെ മുറിയിലേക്കു പോയത് സഞ്ജുവാണ്.

‘അവിടെ വച്ചേക്കൂ,’ അവൾ ഒരു സ്ഥലം ചൂണ്ടിക്കാട്ടി.

ബാഗ് അവിടെ വച്ച ശേഷം അവൻ തിരിഞ്ഞു മീരയെ നോക്കി. സഞ്ജുവിനെ സാകൂതം നോക്കി നിൽക്കുകയായിരുന്നു അവൾ.അവൻ തിരിഞ്ഞപ്പോൾ അവൾ നോട്ടം മാറ്റി.

‘മീര എന്താ ഒന്നും മിണ്ടാതെ,എന്തു പറ്റി,ക്ലൈമെറ്റ് പിടിച്ചില്ലാന്നുണ്ടോ?-‘ അവൻ അവളോടായി ചോദിച്ചു. ‘മിണ്ടേണ്ടതും അതിൽക്കൂടുതലും ചിലരു നന്നായി ചെയ്യണുണ്ടല്ലോ, ഇനി ഞാനും കൂടി ഓവറാക്കേണ്ട എന്നു വിചാരിച്ചു.’ തറച്ച ശബ്ദത്തിൽ അവൾ അവനോടു പറഞ്ഞു.

‘എന്തേലും പ്രശ്‌നമുണ്ടോ? -‘ കാര്യം മനസ്സിലാവാതെ അവൻ മീരയോടു ചോദിച്ചു.

‘ഒരു പ്രശ്‌നവുമില്ല,’ വലിയ മാറിടങ്ങൾക്കു ചുറ്റം തന്‌റെ കൈകൾ കെട്ടി അവൾ പറഞ്ഞു.

അവനൊന്നും മനസ്സിലായില്ല, ഏതായാലും അവൻ മുറിയിൽ നിന്നിറങ്ങി.മീര ഒരു നിമിഷം അവനെ നോക്കി നിന്ന ശേഷം വാതിലടച്ചു.

അന്നു രാത്രിയും സഞ്ജുവിനു എരിപൊരി സഞ്ചാരമായിരുന്നു. മീരയെയും നന്ദിതയെയും അവൻ മനസ്സിൽ താരതമ്യം ചെയ്യുകയായിരുന്നു. ഉയരം- മീരയ്ക്കു നല്ല ഉയരമുണ്ട്, ആറടി, തന്നേക്കാൾ കുറച്ചു ഇഞ്ചുകൾ കൂടുതലുണ്ട്. നന്ദിതയ്ക്കു പൊക്കം പാകത്തിനുണ്ട്.താനും അവളുമായുള്ള പൊക്കം കറക്ടാണ്. സ്വഭാവം- നന്ദിത സ്വീറ്റാണ്, റൊമാന്‌റിക്കാണ്, തന്നോടു സ്‌നേഹമാണ്, അങ്ങനെയിങ്ങനെയൊന്നും ദേഷ്യം വരില്ല.മീര കലിപ്പിയാണ്.എപ്പോ എങ്ങനെ പെരുമാറുമെന്നു പറയാൻ പറ്റില്ല.പക്ഷേ….തന്നോടു ഭയങ്കര സ്‌നേഹമായിരുന്നു ഒരു സമയത്ത്. തീവ്രാനുരാഗം എന്നൊക്കെ പറയുന്ന പോലെ.ഇപ്പോൾ അതൊക്കെ മനസ്സിലുണ്ടാകുമോ….ആവോ. സൗന്ദര്യം- രണ്ടും അപ്‌സരസ്സുകൾ.രണ്ടുപേരും നന്നെ വെളുത്തിട്ടാണ്.നന്ദിതയ്ക്കാണു നിറം കൂടുതൽ എന്നു പറയാം.പക്ഷേ മീരയുടെ സ്്കിൻടോണും സൂപ്പറാണ്. നന്ദിത കൂടുതൽ ക്യൂട്ടാണ്.മീരയ്ക്കു സെക്‌സി ലുക്കാണ്. മീരയുടേത് വലിയ മുലകളാണ്. അവളേതു വേഷം ധരിച്ചാലും അതു നന്നായി അറിയാം. നന്ദിതയുടേത് അത്ര വരില്ല, പക്ഷേ വലുപ്പവും ഷേപ്പും സൂപ്പർ തന്നെ.പിൻഭാഗത്തിന്‌റെ കാര്യത്തിൽ രണ്ടുപേരും ഒരു പോലെയാണ്.ഓഹ് ചന്തികളുടെ ഒക്കെ വലുപ്പം. ശ്ശേ…സഞ്ജു സ്വയം ശാസിച്ചു. എന്തു വൃത്തികേടൊക്കെയാണ് ഈ ചിന്തിച്ചു കൂട്ടുന്നത്.ഒന്നുമല്ലേലും താനൊരു ബ്രഹ്‌മചാരിയല്ലേ..ഇനി താൻ ബ്രഹ്‌മചാരി അല്ലാന്നുണ്ടോ. അപ്പോൾ ഒരു പല്ലി ചിലച്ചു. ങേ അപ്പോ താൻ ബ്രഹ്‌മചാരി അല്ലേ…അല്ലെങ്കിൽ വേണ്ട, ഒരു കോപ്പിലെ ബ്രഹ്‌മചര്യം. അയ്യോ കോലാപ്പൂരി ബാബാ എന്നോടു ക്ഷമിക്കണേ, ആവേശം കൊണ്ടു പറഞ്ഞുപോയതാണേ….അവൻ പെട്ടെന്നു തന്നെ പശ്ചാത്തപിച്ചിട്ടു കിടന്നുറങ്ങി.

പിറ്റേന്നു വെളുപ്പിനു കതകിൽ മുട്ടുകേട്ടാണ് അവൻ എഴുന്നേറ്റത്.

(തുടരും)

Comments:

No comments!

Please sign up or log in to post a comment!