വൃന്ദാവനം 1

വർഷങ്ങളുടെ അലസതയ്ക്ക് ശേഷവും ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ പ്രസിദ്ധികരിക്കാൻ അനുവദിച്ച പ്രിയ കുട്ടൻ ഡോക്ടർ, വല്യ കമന്റിട്ടു എന്നെ ആഹ്ലാദചിത്തനാക്കിയ പ്രിയ എഴുത്തുകാരൻ ഹർഷൻ, വർഷങ്ങൾക്കിപ്പുറവും കാത്തിരുന്നു സ്നേഹപുരസരം പരിഭവം പറഞ്ഞ ചങ്ങാതിമാർ…

നന്ദിയുണ്ട്.

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ അവസാനഭാഗം ഉടൻ വരും.ഇപ്പൊ പുതിയ ഒരു കഥ തുടങ്ങുന്നു.

വലംപിരിശംഖിലെ തീർഥം പോലെയൊഴുകുന്ന നിളയുടെ നദിക്കരയിൽ,  മൗനമന്ത്രം ജപിച്ചു ശാന്തിയോടെ കിടക്കുന്ന വള്ളുവനാടൻ ഗ്രാമമാണ് വേദപുരം…

തലമുറകളുടെ പെരുമയും പഴക്കവും ഈ ഗ്രാമത്തിനു പറയാനുണ്ട് . പണ്ട് ഉത്തരേന്ത്യയിലെ വൈദികമഠങ്ങൾ ഹൂണന്മാർ ആക്രമിച്ചപ്പോൾ ബ്രാഹ്മണർ വേദങ്ങളെ സംരക്ഷിക്കാനായി കേരളത്തിൽ‌ നിളാനദിക്കരയിലെത്തി. മേഴത്തോൾ, താഴെമംഗലം, അണിയാർവട്ടം, പപ്പശേരി  തുടങ്ങിയ ബ്രാഹ്മണ സെറ്റിൽമെന്റുകൾക്ക് അന്ന് ആളും അർഥവും കൈയ്യൂക്കും നൽകി സഹായിച്ചത് ചന്ദ്രോത്ത് തറവാട് എന്ന ഒരു കുടുംബക്കാരായിരുന്നു.

ചന്ദ്രോത്തെ ആൺകുട്ടികളുടെ കരബലവും ചങ്കുറപ്പും നൽകിയ സുരക്ഷയിൽ നിളയുടെ നദിക്കരയിൽ വേദമന്ത്രങ്ങൾ വീണ്ടും മുഖരിതമായി. അവിടത്തെ ഓത്തുശാലകളിൽ നിന്ന് ബ്രാഹ്മണക്കുട്ടികൾ വേദങ്ങൾ ഹൃദിസ്ഥമാക്കി.

‌തങ്ങളെ സഹായിച്ചതിനും വേദങ്ങളെ കാത്തുസൂക്ഷിച്ചതിനും പ്രത്യുപകാരമായി ചന്ദ്രോത്ത് തറവാടിനു ബ്രാഹ്മണ്യം പ്രത്യേക അധികാരങ്ങൾ നൽകി. വേദങ്ങളെ സംരക്ഷിച്ച സ്ഥലമായതിനാൽ തറവാടു നിൽക്കുന്ന ഗ്രാമം വേദപുരം എന്നറിയപ്പെട്ടു.‌വേദപുരം ഗ്രാമത്തിന്റെ അധിപൻമാരായി മാറിയ ചന്ദ്രോത്ത് തറവാട്ടിലെ ആണുങ്ങൾ പിന്നീട് പുതിയ ഒരു പേരിൽ അറിയപ്പെട്ടു…….പെരുമാൾ.

വേദപുരം പെരുമാൾ….ക്ഷത്രിയജാതിയായി അവർ ഉയർത്തപ്പെട്ടു.

അഭിവൃദ്ധിയും സമ്പത്തും ചന്ദ്രോത്ത് തറവാട്ടിൽ കുന്നുകൂടി.കേരളത്തിലെ വലിയ ഒരു ബിസിനസ് കുടുംബമായി മാറാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. ഇപ്പോഴുള്ള തലമുറയുടെ പിതാമഹനായ വരദരാജ പെരുമാളാണ് കുടുംബത്തിനെ പിന്നീടു കൂടുതൽ ശക്തിപ്പെടുത്തിയത്. വരദരാജ പെരുമാൾക്കു രണ്ട് അകത്തമ്മമാരായിരുന്നു (പെരുമാളുമാരുടെ ഭാര്യമാരാണ് അകത്തമ്മമമാർ).കൃഷ്ണവേണിയും ഭാഗീരഥിയും. ഇവരിലൂടെയുള്ള പെരുമാളുടെ സന്തതി പരമ്പരകൾ വേദപുരം ദേശത്തിന്റെ അരികുവിട്ടു പടർന്നു പന്തലിച്ചു. അതിസമ്പന്നരായി മാറിയെങ്കിലും തങ്ങളുടെ തനതു രീതികളും സംസ്കാരവുമൊക്കെ ചന്ദ്രോത്ത് തറവാട്ടുകാർ നിലനിർത്തി.

………………………………………….

.

ഇത്രയും കേട്ടപ്പോള്‍ ഇതൊരു ആക്ഷന്‍ ഡ്രാമയോ, അല്ലെങ്കിൽ ചരിത്ര വിവരണമോ ഒക്കെയാണെന്നു തോന്നിയവർക്കു തെറ്റി, ഇതു മറ്റൊരു പൈങ്കിളി പ്രേമകഥയാണ്…പക്ഷേ കുറച്ചു ട്വിസ്റ്റൊക്കെയുണ്ടാവാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്.

നിങ്ങളെ എല്ലാവരെയും  വേദപുരം ദേശത്തേക്കു സാദരം ക്ഷണിക്കുകയാണ്. ആ നദിക്കടവിൽ കാണുന്ന പുരാതനമായ അമ്പലമാണ്  വേദപുരം കൃഷ്ണസ്വാമി ക്ഷേത്രം. തൊട്ടുപിന്നിൽ ഭാരതപ്പുഴ.ദേ ആ പടർന്നു പന്തലിച്ച ആൽമരം ഇവിടത്തെ പ്രധാന ഒത്തുകൂടൽ സ്ഥലമാണ്. ക്ഷേത്രം വിട്ടാൽ വേദപുരം കവല. കുഗ്രാമമൊന്നുമല്ല വേദപുരം, മൊബൈൽ ഷോപ്പുകള്‍, നല്ലൊരു ടെക്സ്റ്റൈൽ ഷോപ്പ്, കുവൈത്ത് രാമേട്ടന്റെ ബേക്കറി ,പച്ചക്കറി ചന്ത, വേദപുരത്ത ചെറിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കായി ഇറച്ചിച്ചന്ത തുടങ്ങിയവയുണ്ട്.പിന്നെ ചെറിയകടകളെല്ലാമുള്ള വേദപുരം ബസാറും.ഈ വസ്തുവകകളെല്ലാം പെരുമാളുമാരുടേതാണ്.

ബസാർ കഴിഞ്ഞു ചെന്നാൽ വലിയൊരു മതിൽക്കെട്ടിനു സമീപമെത്തും. അതിന്റെ ഒത്ത നടുക്കായി വലിയ ഒരു ഗേറ്റ്. ആ ഗേറ്റിങ്കൽ സുവർണ ഫലകത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് …‘ചന്ദ്രോത്ത്’

കേരളചരിത്രത്തിൽ തന്നെ സ്ഥാനമുള്ള ചന്ദ്രോത്ത് തറവാടാണ് ഇത്. വേദപുരം പെരുമാളുമാരുടെ ജന്മകുടുംബം.ഗേറ്റിനപ്പുറം തറവാട്ടിലേക്ക് ഇന്റർലോക്ക് പാകിയ വഴിക്കിരുവശവും പരന്നു കിടക്കുന്ന ഏക്കറുകൾ വരുന്ന വാടി. അതിൽ നന്ത്യാർവട്ടം, വിവിധതരം തെറ്റികൾ റോസച്ചെടികൾ , മാവ് പ്ലാവ് തെങ്ങ് കവുങ്ങ് തുടങ്ങി ഒരു പഴയ ആഢ്യൻ തറവാട്ടിലുണ്ടാകുന്ന സകല പുഷ്പ, ഫല വൃക്ഷങ്ങളും. വലിയമാവിന്റെ ചോട്ടിൽ ചെറിയൊരു ചങ്ങല ബന്ധനത്തിൽ അവൻ കിടപ്പുണ്ട്..

ചന്ദ്രോത്ത് സേതുമാധവൻ…ആനയാണ്.

വെറും ആനയല്ല, ഗജരാജൻ.തൃശൂരിലും പാലക്കാട്ടും ഫാൻസ് അസോസിയേഷൻ വരെയുണ്ട് ഇഷ്ടന്.ശാന്തസ്വഭാവിയായിട്ടൊക്കെ നിൽക്കുമെങ്കിലും അത്ര ശാന്തനൊന്നുമല്ല സേതുമാധവൻ.ആരെയും കൊന്നിട്ടില്ല. പക്ഷേ ദേഷ്യം വന്നാൽ പിന്നെ ചുറ്റുമുള്ളതെല്ലാം തവിടുപൊടിയാണ്. നാലു പാപ്പാൻമാരുടെ കാല്, ഏതാണ്ട് പത്തു മുപ്പത് കടകൾ , കുറച്ചു കാറുകൾ, പിന്നെ അസംഖ്യം ബൈക്കുകൾ എന്നിവ അവൻ അടിച്ചുനശിപ്പിച്ച ലിസ്റ്റിലുണ്ട്.തറവാട്ടിലെ മൂത്ത പെരുമാളായ രാഘവേന്ദ്ര പെരുമാളിനെ ഒഴിച്ച് ആരെയും അനുസരിക്കയില്ലെന്ന പ്രത്യേകതയും സേതുമാധവനുണ്ട്. ഒരു തന്നിഷ്ടക്കാരൻ സേതുവാന.

പഴമയും പുതുമയും ഒന്നിക്കുന്നയിടമാണ്ചന്ദ്രോത്ത് തറവാട് .പഴയ എട്ടുകെട്ടിന്റെ സർവപ്രൗഢിയും കാത്തു സൂക്ഷിക്കുമ്പോൾ തന്നെ തറവാടിന്റെ തറ വിലകൂടിയ ഇറ്റാലിയന്‍ ടൈൽസിലാണ്

ഒരുക്കിയിരിക്കുന്നത്.
വലിയ പൂമുഖത്തു തറവാട്ടുകാരണവരുടെ വലിയ ചാരുകസാല.അതിനു സമീപം അതിഥികൾക്കായുള്ള ഇരിപ്പിടങ്ങൾ. അകത്തേക്കു പോയാൽ വിശാലമായ ഹാൾ . അതിനു സമീപം പൂജാമുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം ഒരു സന്യാസി വര്യന്റെ ചിത്രവും വച്ചിട്ടുണ്ട്.

അദ്ദേഹമാണ് കോലാപ്പൂരി ബാബ..

വരദരാജ പെരുമാൾ പണ്ടെപ്പോഴോ മഹാരാഷ്ട്രയിലെ കോലാപ്പൂരിലൂടെ യാത്ര ചെയ്തപ്പോൾ അദ്ദേഹത്തെ കുറേ കൊള്ളക്കാർ ആക്രമിച്ചത്രേ. കുറേപ്പേരെ അദ്ദേഹം നേരിട്ടെങ്കിലും എണ്ണത്തിൽ കൂടുതലായ കൊള്ളക്കാർ അദ്ദേഹത്തെ പിടിച്ചുകെട്ടി കൊല്ലാനൊരുങ്ങി.അപ്പോൾ ദിവ്യനായ കോലാപ്പൂരി ബാബ എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട് കൊള്ളക്കാാർക്കു നേരെ തന്റെ കമണ്ഡലുവിലെ ജലം എറിഞ്ഞു. ജലം വന്നു വീണതോടെ ശരീരം പൊള്ളാൻ തുടങ്ങിയ കൊള്ളക്കാർ ഓടി മറഞ്ഞു.പിന്നീട് ആ ജലം ബാബ വരദരാജ പെരുമാളിന്റെ ശരീരത്തിൽ ഒഴിച്ചു. അതോടെ സംഘട്ടനത്തിലുണ്ടായ മുറിവുകള്‍ അപ്രത്യക്ഷമായി.

ഇന്ദ്രനെ പോലും കൂസാത്ത വരദരാജ പെരുമാൾ, ഈ അത്ഭുതപ്രവൃത്തികൾ കണ്ടു കോലാപ്പൂരി ബാബയുടെ ശിഷ്യനായി മാറി.കോലാപ്പൂരിൽ നിന്നു മടങ്ങുന്ന വഴി അദ്ദേഹം ബാബയെയും തറവാട്ടിലേക്കു കൊണ്ടുവന്നു. അന്നത്തെ തറവാട്ടംഗങ്ങളെയും തറവാടിനെയും അനുഗ്രഹിച്ച ശേഷം അദ്ദേഹം പൂജാമുറിയിലേക്കു കയറി വാതിലടച്ചത്രേ. മണിക്കൂറുകൾ കഴിഞ്ഞു വാതിൽ തുറന്നു നോക്കിയ പെരുമാൾ ഞെട്ടിപ്പോയി. ബാബ അവിടെയെങ്ങുമുണ്ടായിരുന്നില്ല.ഒരു മയിൽപീലിത്തുണ്ട് കിടന്നിരുന്നു… അതിനു താഴെ ഒരു കുറിമാനവും.

‘ഞാൻ പോകുന്നു, പക്ഷേ ചന്ദ്രോത്തു തറവാടും ഇവിടത്തെ ആളുകളും എപ്പോഴും എന്റെ സ്മൃതിയിലും നോട്ടത്തിലുമുണ്ടാകും.തറവാടിന് ഒരു ആപത്തോ പ്രതിസന്ധിയോ വന്നാൽ ഞാൻ ആ നിമിഷം വിണ്ടും ഇവിടെയെത്തും എന്നായിരുന്നു കുറിമാനം.’

അതിനു ശേഷം ചന്ദ്രോത്ത് തറവാടിന്റെ സാമ്പത്തികസ്ഥിതി പതിൻമടങ്ങ് ശക്തമായി.അവരുടെ ശത്രുക്കൾക്കെല്ലാം തിരിച്ചടികൾ സംഭവിച്ചു. പിന്നീട് നാൾക്കു നാൾ അഭിവൃദ്ധി.

തറവാട്ടിലെ അംഗങ്ങളെല്ലാം ബാബയുടെ അടിയുറച്ച വിശ്വാസികളാണ്. ചിരഞ്ജീവിയായ ബാബ തങ്ങൾക്ക് യാതൊരു ആപത്തും പിണയാതെ നോക്കിക്കൊള്ളുമെന്ന ദൃഢ വിശ്വാസം അവർക്കുണ്ട്.

ഹാളിലേക്കിറങ്ങുന്ന തടിയിൽ തീർത്ത സ്റ്റെയർകേസ്. അതു കയറി ചെന്നാല്‍ വലത്തേയറ്റത്തെ മുറിയിലാണ് തറവാട്ടിലെ പുന്നാരക്കുട്ടനും എല്ലാവരുടെയും ഓമനയും കുസൃതിക്കുടുക്കയും വേദപുരം ദേശത്തെ പെൺപിള്ളേരുടെ

സ്വപ്നങ്ങളിലെ സ്ഥിരം കഥാപാത്രവുമായ കഥാനായകൻ,  അതായത് നമ്മുടെ കഥയുടെ നായകൻ കിടന്നുറങ്ങുന്നത്.


‘സഞ്ജൂ, എടാ സഞ്ജൂ എഴുന്നേൽക്കെടാ… ഇങ്ങനെ ഒരു ഉത്തരവാദിത്വമില്ലാത്ത ചെക്കൻ എടാ എഴുന്നേൽക്കാൻ. വെക്കേഷൻ കഴിഞ്ഞൂന്ന് പറഞ്ഞു ഉറങ്ങണ്ട .ഇന്ന്  നിന്റെ പക്കപ്പിറന്നാളാ, ക്ഷേത്രത്തിൽ പോയി കുളിച്ചു തൊഴുതു പ്രാർത്ഥിച്ചു വഴിപാട് കഴിച്ചുവാ . ഞാനിനി വടിയെടുക്കുമേ…’

രേവതി ഇളയമ്മയുടെ  രാവിലത്തെ കോലാഹലം കേട്ടാണ് സഞ്ജു ഉറക്കമുണർന്നത്.

അവൻ എഴുന്നേറ്റിരുന്നിട്ട് കൈ ഇരുവശത്തേക്കും വിടർത്തി .’ഹാാാ’ ഒരു കോട്ടുവായിട്ടു.

‘എന്താ ഇത് ഇളേമ്മേ ഒന്നുറങ്ങാനും സമ്മതിക്കത്തില്ലല്ലോ.’ അവൻ പരിഭവിച്ചു.

രേവതി അവന്റെ കൈയുടെ മുകളിൽ ഒരടിയടിച്ചു.. ‘നിന്നു ചിണുങ്ങാതെ പോയി കുളിച്ചിട്ടു ക്ഷേത്രത്തിൽ പോടാ ചെക്കാ.എന്നിട്ടു വരുമ്പോഴേക്ക്  ഇലയട എടുത്ത് വച്ചേക്കാം.’ ധൃതിപ്പെട്ടു പറഞ്ഞിട്ട് രേവതി ഇളയമ്മ മുറിക്കു പുറത്തേക്കു പോയി.

സഞ്ജയ് ബാലകൃഷ്ണൻ അഥവാ സഞ്ജു…

വേദപുരത്തിനു സമീപമുള്ള ഒറ്റപ്പാലം എൻഎസ്എസ്  എയ്ഡഡ് എൻജിനീയറിങ് കോളജിലെ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്  വിദ്യാർഥി.അഞ്ചടി എട്ടിഞ്ച് ഉയരം, പാൽ പോലെ വെളുത്ത മുഖവും ശരീരവുമുള്ള ഒരു അഴകിയ രാവണൻ. അധികം തടിക്കാത്ത എന്നാൽ ഉറച്ച ശരീരം.നേർത്ത സ്വർണനിറം കലർന്ന മുടി ചെറിയ ചുരുളുകളുമായി നല്ല രസമാണ് അവന്റെ തലയിൽ കാണാൻ.നീലക്കണ്ണുകൾ, കഷ്മീർ ആപ്പിൾ പോലെയുള്ള ചുണ്ടുകൾ. എല്ലാവരെയും ബ്രഹ്മാവ് സൃഷ്ടിച്ചപ്പോൾ ഇവനെ കാമദേവനാണ് സൃഷ്ടിച്ചതെന്നു തോന്നിപ്പോകും,അത്ര പ്രണയാർദ്രമായ മുഖവും ഭാവങ്ങളുമുള്ള ഒരു സുന്ദരക്കുട്ടൻ.പഴയകാലത്ത് സാവാരിയ  സിനിമയിലൊക്കെ അഭിനയിച്ചപ്പോൾ രൺബീർ കപൂറിനുണ്ടായിരുന്ന ടൈപ്പൊരു ലുക്ക്. വേദപുരത്തെ പെണ്‍കുട്ടികൾക്കെല്ലാം അവനെ കാണുമ്പോൾ ഹൃദയമിടിപ്പ് ഉയർന്നു വരും.പക്ഷേ കാര്യമില്ല.

കാരണമെന്തെന്നോ?

ചന്ദ്രോത്തെ അംഗങ്ങൾ കല്യാണം വരെ നൈഷ്ഠിക ബ്രഹ്മചാരികളായി ഇരിക്കാനാണ് കോലാപ്പൂരി ബാബയുടെ നിഷ്കർഷ. ബ്രഹ്മചാരിയെന്നു വച്ചാൽ എല്ലാ രീതിയിലും. സ്വയംഭോഗം പോലും പാടില്ല എന്നർഥം. തറവാട്ടിൽ എല്ലാവരും അങ്ങനെയായിരുന്നു. ഈ ഒരു നിയമമുള്ളതിനാല്‍ എത്രയും പെട്ടെന്നു കല്യാണം കഴിപ്പിക്കുന്ന കീഴ്‌വഴക്കവും തറവാട്ടിലുണ്ട്. ആൺപിള്ളേർ പൊതുവേ 21 തികയുമ്പോഴേക്കും കെട്ടും.അതും പറ്റുമെങ്കിൽ തങ്ങളുടെ തറവാട്ടിലുള്ള കുട്ടികൾ തമ്മിൽ മുറയുള്ളവരെ കെട്ടിക്കാനാണു താൽപര്യം.വെളിയിൽ നിന്നു വരുന്നവർക്ക് തറവാട്ടിന്റെ പുണ്യവും  മേൻമയുമൊന്നുമില്ലെങ്കിലോ..

സഞ്ജുവിന്റെ ക്ഷേത്രത്തിൽ പോക്ക് അവിടെ നിൽക്കട്ടെ, നമുക്ക് ചന്ദ്രോത്ത് കുടുംബക്കാരെ ഒന്നു പരിചയപ്പെടാം.


ഇപ്പോള്‍ ചന്ദ്രോത്ത് കുടുംബത്തിലെ ഏറ്റവും മൂത്തയാളാണ് സഞ്ജുവിന്റെ മുത്തശ്ശൻ  രാഘവേന്ദ്ര പെരുമാൾ. ചന്ദ്രോത്തെ കാരണവർ.പെരുമാളിന്റെ ഭാര്യ വസുന്ധരാമ്മയും. ഇവർക്ക് മൊത്തം അഞ്ചുമക്കൾ.ജയ‌ദേവൻ, ബാലകൃഷ്ണൻ,രാധിക, ചിത്ര പിന്നെ ഏറ്റവും ഇളയ ആൾ ദത്തൻ.ദത്തന്റെ ഭാര്യയാണ് രേവതി. അവർക്ക് രണ്ടുമക്കൾ, പക്രു എന്ന ജീവനും കാത്തു എന്ന കൃതികയും.പക്രു ഒൻപതിലും കാത്തു അഞ്ചിലുമാണ് പഠിക്കുന്നത്.

ജയദേവനും ഭാര്യ അമൃതയും തറവാട്ടിലാണ് താമസം. അവർക്ക് ഒരു മകൾ 21 വയസ്സുകാരിയായ ചഞ്ചൽ. സഞ്ജുവിന്റെ മൂത്ത പെങ്ങൾ.ചഞ്ചുവോപ്പ എന്നാണ് അവൻ അവളെ വിളിക്കുന്നത്. ചഞ്ചലിന്റെ കല്യാണം കഴിഞ്ഞു. തറവാട്ടിലെ തന്നെ അകന്ന ഒരു കണ്ണിയായ കണ്ണൻ (കണ്ണേട്ടാ എന്നാണ് സഞ്ജു ഇവനെ വിളിക്കുക.സഞ്ജുവിന്റെ സ്വന്തം ചങ്കാണ് കണ്ണൻ).ഇവരും തറവാട്ടിലാണു താമസം.

ബാലകൃഷ്ണന്റെയും ഭാര്യ മാധുരിയുടെയും മകനായിരുന്നു സഞ്‍ജു. പക്ഷേ അവന് ഒരുവയസ്സു തികയും മുൻപു തന്നെ ഒരു വിമാനാപകടത്തിൽ ബാലകൃഷ്ണ പെരുമാൾ മരിച്ചു. ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച മാധുരിക്ക് ഒരു വല്ലാത്ത ഷോക്കായിരുന്നു അത്.രണ്ടുമാസത്തിനു ശേഷം മനോവൃഥ മൂത്ത് ഹൃദയം സ്തംഭിച്ച് അവരും മരിച്ചു.പിന്നീട്

വലിയമ്മയായ അമൃതയും ചെറിയമ്മ രേവതിയും ചേർന്നാണ് സഞ്ജുവിനെ വളർത്തിയത്.അമ്മയില്ലാത്തതിന്റെ ഒരു കുറവും സഞ്ജു അറിഞ്ഞിട്ടില്ല. സ്വന്തം കുട്ടികളോടുള്ളതിനേക്കാൾ സ്നേഹം അവർ ആത്മാർഥമായി സഞ്ജുവിനോടു കാണിച്ചു.സഞ്ജുവിനും ആ രണ്ട് അമ്മമാരോടും അകമഴിഞ്ഞുള്ള സ്നേഹമായിരുന്നു.

ഇനി സഞ്ജുവിന്റെ അച്ഛൻ ബാലകൃഷ്ണ പെരുമാളിന്റെ സഹോദരിമാർ, അതായത് സഞ്ജുവിന്റെ അമ്മായിമാർ.രാധികയും ചിത്രയും.

രാധികയുടെ ഭർത്താവ് നന്ദഗോപാൽ മുംബൈയിലെ തിരക്കേറിയ ബിസിനസ്സുകാരനാണ്.അവർ കുടുംബമായി അവിടെ കഴിയുന്നു. അവർക്കൊരു മകൾ നന്ദിത.

ചിത്രയും ഭർത്താവ് വിനോദും  അമേരിക്കയിലാണ്. അവർക്കും ഒരു മകൾ…മീര.

മീര…………………… നന്ദിത

സഞ്ജുവിന്റെ മുറപ്പെണ്ണുമാർ.ഇവരിലൊരാളെ സഞ്ജു വിവാഹം കഴിക്കണമെന്നാണു തറവാട്ടുകാരുടെ ആഗ്രഹം.

ഇനിയാണു കഥ തുടങ്ങുന്നത്. നന്ദിതയെയും മീരയെയും നമുക്ക് വിശദമായി പിന്നീട് പരിചയപ്പെടാം

ഏതായാലും സഞ്ജു പെട്ടെന്നു തന്നെ കുളിച്ചു. രേവതി ചെറിയമ്മയ്ക്കു മൂക്കത്താണു ദേഷ്യം. വെറുതെ അതു പുറത്തെടുപ്പിക്കേണ്ട.

കുഞ്ഞമ്മയും വല്യമ്മയും ഇടയ്ക്കിടെ സഞ്ജുവിന്റെ പേരിൽ ഓരോ നേർച്ച ക്ഷേത്രത്തിൽ നേരാറുണ്ട്.ഇന്ന് സഞ്ജുവിന്റെ പക്കപ്പിറന്നാൾ ആയതിനാൽ പ്രത്യേക നേർച്ച നേർന്നതാണ്.ഇന്ന് രോഹിണിയാണ്.ചിങ്ങമാസത്തിലെ ജന്മാഷ്ടമി ദിവസം രാത്രിയിലാണ് സഞ്ജു ജനിച്ചത്.സാക്ഷാൽ ശ്രീകൃഷ്ണൻ ജനിച്ച അഷ്ടമിരോഹിണി നാളിൽ.

സഞ്ജു പുറത്തേക്കു ധൃതിപ്പെട്ട് ഇറങ്ങി.പൂമുഖത്ത് മുത്തച്ഛനും തറവാട്ടിലെ വലിയ കാരണവരുമായ രാഘവേന്ദ്ര പെരുമാൾ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പഞ്ചഷഷ്ഠി (അറുപത്തിയഞ്ചാം ജൻമദിനം) അടുത്താഴ്ചയാണ്.കാർക്കശ്യം നിറഞ്ഞ എന്നാൽ ഗംഭീരസുന്ദരമായ മുഖമുള്ള മുത്തച്ഛൻ.ആറടിയോളം ഉയരത്തിൽ വെളുത്ത ശരീരവും വെളുവെളുത്ത താടിയുമുളള അദ്ദേഹത്തെ കണ്ടാൽ പളയ നടൻ നരേന്ദ്രപ്രസാദിന്റെ ലക്ഷണമാണ്.

‘സഞ്ജുമോൻ ക്ഷേത്രത്തിലേക്കാണോ ‘

പെരുമാൾ ചോദിച്ചു,മക്കളോടു വലിയ കാർക്കശ്യം കാട്ടുമെങ്കിലും കൊച്ചുുമക്കളോട് അങ്ങനല്ല പെരുമാറ്റം.കൊച്ചുമക്കളുടെ കാര്യത്തിൽ വാൽസല്യത്തിന്റെ നിറകുടമാണ് അദ്ദേഹം.

‘അതേ മുത്തച്ഛാ…’ അവൻ പറഞ്ഞു.

‘ഇങ്ങു വരൂ,’ അദ്ദേഹം അവനെ വിളിച്ചു.സഞ്ജു അരികിലേക്കു ചെന്നു. തന്റെ ചെല്ലം തുറന്ന് ഒരു  സ്വർണനാണയമെടുത്ത് സഞ്ജുവിന്റെ കൈയിൽ കൊടുത്തു അദ്ദേഹം.

‘ഇത് കാണിക്കയിടു ,എന്റെ സഞ്ജുമോന്റെ പക്കപ്പിറന്നാളല്ലേ.’സഞ്ജു അത് വാങ്ങി.

പെരുമാളൻമാർ ക്ഷേത്രത്തിൽ കാണിക്കയിടുന്നത് സ്വർണനാണയങ്ങളാണ്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ അവരുടെ സാമ്പത്തികസ്ഥിതിയുടെ വ്യാപ്തി.

സഞ്ജു ഒരു വെളുത്ത കൂർത്തയും മുണ്ടുമാണ് ഉടുത്തത്. ഹിമാചൽ ആപ്പിൾ പോലെ വെളുത്തു ചുവന്ന അവൻ ആ വേഷത്തിൽ പതിൻമടങ്ങ് ശോഭിച്ചു നിന്നു.ഒരു ചോക്ക്ലേറ്റ് പയ്യൻ എങ്ങനെ ഇരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സഞ്ജു.അവൻ  വെളിയിലേക്കിറങ്ങി അവന്റെ ട്ര‌യംഫ് ബൈക്ക് സ്റ്റാർട്ടാക്കി.

‘നീ ബൈക്കിലാണോ പോകുന്നത്, മഴ പൊടിക്കുന്നു. കാർ എടുത്തിട്ടുപോടാ…’വെളിയിലേക്കിറങ്ങി വന്ന സഞ്ജുവിന്റെ ഇളയച്ഛൻ ദത്തൻ വിളിച്ചുപറഞ്ഞു. ആറടിയോളം പൊക്കമുള്ള സുന്ദരനായ ഒത്ത ഒരു പുരുഷനാണ് ദത്തൻ.സഞ്ജുവിനോടു പ്രത്യേക കാര്യമാണു ചെറിയച്ഛന്.

ഇളയച്ഛന്റെ ഉപദേശം മാനിച്ച് സഞ്ജു കാറിലേക്കു കയറി. ചന്ദ്രോത്ത് ഒട്ടേറെ കാറുകളുണ്ട്. തന്റെ പ്രിയവാഹനമായ ജീപ്പ് കോമ്പസ് സ്റ്റാർട്ടാക്കി അവൻ മുന്നോട്ടെടുത്തു.

‌ഇളയച്ഛൻ പറഞ്ഞതു കേട്ടതു നന്നായെന്ന് അവനു തോന്നി. ശർർന്നു മഴ ചാറി തുടങ്ങി.തുള്ളിക്കൊരു കുടം പോലെയുള്ള ഇടവപ്പാതി. ജീപ്പിന്റെ ചില്ലുകളില്‍ ഊക്കോടെ മഴ വന്നിടിച്ചു.ഇടവപ്പാതി മഴയ്ക്ക് ഒരു പ്രത്യേക സുഖമാണ്. ഇടിയും മിന്നലുമൊന്നുമില്ലാത്തതിനാൽ പേടിയൊന്നും കൂടാതെ മഴയുടെ സൗന്ദര്യം ആസ്വദിക്കാം.മനസ്സിനെയും ശരീരത്തിനെയും കുളിർപ്പിക്കുന്ന ആനന്ദമഴ.

സഞ്ജുവിന്റെ കാർ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് കടന്ന് ഉള്ളിൽ പ്രവേശിച്ചു. ക്ഷേത്രത്തിന്റെ വശത്തു പടർന്നു പന്തലിച്ചു നിന്ന കൃഷ്ണനാലിന്റെ തണലിൽ അവൻ വണ്ടി പാർക്കു ചെയ്തു. വണ്ടിയിൽ നിന്നു കുടയുമെടുത്ത് അമ്പലത്തിലേക്ക് ഓടിക്കയറുന്നതിനിടെ മഴത്തുള്ളികൾ അവന്റെ ശരീരത്തെ ഇക്കിളിയാക്കി.’ഹൂൂഷ്’ അവൻ ഹർഷാതിരേകത്തോടെ ഒന്നു ചിരിച്ചു.

‘ആ സഞ്ജുക്കുഞ്ഞ് ഇങ്ങെത്തിയോ, പക്കപ്പിറന്നാളായിട്ട് അമ്പലത്തിൽ വന്നില്ലല്ലോ എന്നു ഞാൻ നിരീച്ച് ഇരിക്കുകയായിരുന്നു. ‘ക്ഷേത്രം അടിച്ചുതളിക്കുന്ന നാരായണി അവന്റെ സമീപമെത്തി പറഞ്ഞു.

എന്തെങ്കിലും കൈനീട്ടം തരപ്പെടുത്താനുള്ള വരവാണ്.അതറിയാമെങ്കിലും സഞ്ജു ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊടുത്തു.

‘നാരായണിയമ്മയ്ക്കു സുഖമാണോ,’ അവൻ അവരോടു ചോദിച്ചു.

‘ഓഹ്,  ഇങ്ങനെയൊക്കെ പോകുന്നു കുഞ്ഞേ,’ അവര്‍ മറുപടി പറഞ്ഞിട്ടു മുറ്റമടി തുടർന്നു. മഴ ഒട്ടൊന്നു ശമിച്ചു.

‘മുങ്ങുന്നുണ്ടേൽ ഇപ്പോ പൊയ്ക്കോ കുഞ്ഞേ…മഴ ഒന്നു മാറി നിൽക്കുവാ.’നാരായണി ഉറക്കെ വിളിച്ചുപറഞ്ഞു.

സഞ്ജു ധൃതിപ്പെട്ട് ക്ഷേത്രക്കുളത്തിലേക്കു ചെന്നു. കുർത്തയും മുണ്ടും അഴിച്ചു പടവിങ്കൽ വച്ചു. തോർത്തുടുത്ത് കുളത്തിലേക്കിറങ്ങി.

‘ശ്ശ് ‘തണുത്ത വെള്ളം അവന്റെ പാലുപോലെ വെളുത്ത മനോഹരമായ ശരീരത്തെ തണുപ്പിച്ചു.അവൻ കോരിത്തരിച്ചു പോയി. വീണ്ടും മഴചാറിത്തുടങ്ങിയിരുന്നു. മഴ പെയ്യുമ്പോൾ കുളത്തിൽ കുളിക്കുന്നതു പോലെയുള്ള ഒരു അനുഭൂതി…അവന്റെ മുഖത്തേക്കു വെള്ളത്തുള്ളികൾ ചാറി വീണു.ചുറ്റുമുള്ള കുളത്തിലെ വെള്ളത്തിൽ മഴ വീഴുന്നതിന്റെ സംഗീതം ആസ്വദിച്ച് അവൻ കുളത്തിൽ അൽപനേരം നിന്നു.

കുളത്തിൽ നിന്നു കൽക്കടവിലേക്കു കയറുമ്പോൾ സഞ്ജുവിന്റെ മനസ്സിലും ശരീരത്തിലും ഒരുപോലെ കുളിരുകോരുന്നുണ്ടായിരുന്നു. കടുത്ത ബ്രഹ്മചര്യത്തിന്റെ നിഷ്ഠകൾക്കിടയിൽ മനസ്സിന്റെ ഉള്ളിലുള്ള കോണിൽ ഒളിപ്പിച്ച ഏതോ വികാരങ്ങൾ തള്ളിത്തള്ളിയെത്തുന്നു.ഛെ എന്തായിത്, അവൻ മനസ്സിൽ പറഞ്ഞു. പുറത്തു മഴ കടുക്കുന്നുണ്ടായിരുന്നു. ക്ഷേത്രത്തിനു ചുറ്റുമുള്ള തോപ്പുകളിൽ കാറ്റുവീശിയടിക്കുന്നതിന്റെ ശബ്ദം അവന്റെ കാതുകളിൽ വന്നലച്ചു.

‘അച്യുതം കേശവം രാമനാരായണം ജാനകീവല്ലഭം രാമചന്ദ്രം ….’

മുണ്ടുടുത്ത് നേരീയ മേൽമുണ്ട് ഉടലിൽ ചുറ്റി ശ്രീകൃഷ്ണ കീർത്തനം ജപിച്ചുകൊണ്ട് സഞ്ജു പടികയറി ശ്രീകോവിലിനടുത്തേക്കു പോയി.

ചുറ്റമ്പലത്തിനുള്ളിലെ കൽവിളക്കിനു സമീപം നിന്നു കൊണ്ട് സഞ്ജു മൗനമായി പ്രാർഥിച്ചു. ശ്രീകോവിലിനുള്ളിൽ നിറദീപപ്രഭയോടെ കത്തുന്ന വിളക്കുകളാല്‍ അലംകൃതമായ ശ്രീകൃഷ്ണസ്വാമിയുടെ രൂപം. പണ്ടുപതിറ്റാണ്ടു കാലത്ത് ഭാരതപ്പുഴയിലെ വെള്ളത്തിനൊപ്പം ഒഴുകിവന്നതാണത്രേ ഈ വിഗ്രഹം. പുല്ലാങ്കുഴലൂതി നിൽക്കുന്ന കണ്ണന്റെ വിഗ്രഹം.ഏതോ വലിയ സ്വാമിയാരാണ് ഇതെടുത്ത് ക്ഷേത്രമാക്കിയത്. അന്ന് മാസം തോറും ഇവിടെ യാഗവും പൂജയും ഉണ്ടായിരുന്നു.അത് മുടക്കാൻ കിഴക്ക് നിന്നു അധമവംശങ്ങൾ പടയോടെ എത്തുമായിരുന്നു അത്രേ.അന്ന് വന്നവരെല്ലാം പെരുമാളുമാരുടെ വാളിന് തീർന്നു.

‘കൃഷ്ണാ, മുകുന്ദാ, ജഗതീശ്വരാ മനസ്സിനും ശരീരത്തിനും ഇളക്കം തട്ടാതെ തറവാടിനു വേണ്ടി ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാൻ ഇടവരുത്തണേ…..’

ക്ഷേത്രത്തിൽ പോയാൽ അവൻ ആദ്യം പ്രാർഥിക്കുന്നത് ഇതാണ്. ഇങ്ങനെ പ്രാർഥിച്ചു തുടങ്ങണമെന്നാണ് അവന്റെ അപ്പൂപ്പൻ അവനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്.

‘ഹാഹാഹാ…’ കൃഷ്ണവിഗ്രഹം തന്നെ നോക്കി പൊട്ടിച്ചിരിച്ചെന്നു സഞ്ജുവിനു തോന്നി, ‘ടാ ചെക്കാ ബ്രഹ്മചര്യം കാത്തു സൂക്ഷിക്കാൻ ബെസ്റ്റ് ആളിനോടാ നീ പ്രാർഥിക്കുന്നത്. ഏതെങ്കിലും ഹനുമാൻ കോവിലിൽ പോയി പറഞ്ഞാൽ പോരേടാ ഇതൊക്കെ.’ കൃഷ്ണൻ അവനോടു പറയുന്നതു പോലെ അവനു തോന്നി.

ശ്ശോ…തന്റെ ആ തോന്നൽ കണക്കിലെടുക്കാതെ സഞ്ജു വീണ്ടും പ്രാർഥിച്ചു. മൗനം പൂണ്ട് അവൻ ഏതോ അനുഭൂതിയിൽ നിമഗ്നനായി നിന്നു.

‘കൊച്ചുതമ്പുരാൻ പ്രാർഥിച്ചു മറിക്കുകയാണല്ലോ… ‘ കിലുകിലു പോലത്തെ ഒരു സ്വരമാണ് സഞ്ജുവിനെ പ്രാർഥനയിൽ നിന്ന് ഉണർത്തിയത്.

സഞ്ജുവിനെ തൊട്ടുരുമ്മി നിൽക്കുകയാണ് മേലേതിലെ കിഷോറുമാമന്റെ മകൾ സ്വാതി. കൂടെ അവളുടെ കുറച്ചു കൂട്ടുകാരികളുമുണ്ട്.പട്ടുപാവാടയും ബ്ലൗസുമാണ് സ്വാതിയുടെ വേഷം.

കുറച്ചു നാളായി സഞ്ജുവിനെ വായിനോക്കി നടക്കുകയാണ് ‌അവൾ. കാണാൻ നല്ല ശേലൊക്കെയുള്ളവളാണെങ്കിലും  അവളുടെ സ്വഭാവം തീരെ ഇഷ്ടമല്ലാത്തതിനാൽ സഞ്ജു അങ്ങനെ അടുപ്പിക്കാറില്ല.

‘അങ്ങോട്ട് മാറി നിന്നേ’ അവളെ നോക്കി രൂക്ഷമായ സ്വരത്തിൽ സഞ്ജു പറഞ്ഞു.

‘എത്ര നാൾ എന്നെ ഇങ്ങനെ മാറ്റിവിടും സഞ്ജൂ, എത്രകാലമായി ഞാന്‍ പ്രപ്പോസ് ചെയ്യുന്നു. ഇഷ്ടമാണെന്നു പറ സഞ്ജൂ.’ സ്വാതി ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

‘നിന്നോടു ഞാൻ ആവശ്യപ്പെട്ടില്ലല്ലോ എന്റെ പുറകേയിങ്ങനെ നടക്കാൻ, ആദ്യം തന്നെ പറഞ്ഞില്ലേ ഇഷ്ടമല്ലാന്ന് പിന്നേമെന്തിനാ’.സഞ്ജു ചോദിച്ചു.

‘ഓഹ്, അപ്സരസ്സുകളായ മുറപ്പെണ്ണുമാർ ഉള്ളതിന്റെ അഹങ്കാരം ആയിരിക്കും .,ഡാ പൊട്ടൻ സഞ്ജൂ നീയിങ്ങനെ അവരേം ഓർത്തു സ്വപ്നം കണ്ടു നടക്കുകയേയുള്ളൂ, അവളുമാർക്ക് ഒന്നും നീയെന്നൊരു പോങ്ങന്‍ ഭൂമിയിലുണ്ടെന്നു പോലും ഇപ്പോൾ ഓർമയിലുണ്ടാകില്ല.ഇങ്ങനെയൊരു മരമണ്ടൻ.’ സ്വാതി ക്രുദ്ധയായി പറഞ്ഞു.

‘അതേടീ, എന്റെ മുറപ്പെണ്ണുമാർ അപ്സരസ്സുമാർ തന്നെയാ. അവരുടെ വാലേൽ കെട്ടാന്‍ കൊള്ളാമോ നിന്നെ. ഞാൻ അവരെ ഓർത്തു സ്വപ്നം കാണുകയും ചെയ്യും അവരിലൊരാളെ കെട്ടി ഭാര്യയാക്കുകയും ചെയ്യും. നീ കണ്ടോ.’ സഞ്ജു വീറോടെ പറഞ്ഞു.

‘ഇപ്പം കിട്ടും. ഒരുങ്ങിയിരുന്നോ..അതിനു വേണ്ടിയാ അല്ലേ സുന്ദരക്കുട്ടൻ രാവിലെ കുളിച്ചൊരുങ്ങി പ്രാർഥിക്കാൻ വന്നത്. കള്ള ബ്രഹ്മചാരി.., നീയിങ്ങനെ പറന്നു നടന്ന് ഒടുവിൽ താഴെ വരും. അപ്പോ കാത്തിരിക്കാൻ സ്വാതി മാത്രമേ ഉണ്ടാകൂ.’ കുസൃതിച്ചിരിയോടെ സ്വാതി പറഞ്ഞു.

സഞ്ജുവിനു പെരുവിരലില്‍ നിന്നു ദേഷ്യം കുതിച്ചുയർന്നു.

‘ഡേ ഡേ , എന്റെ നടയിൽ കിടന്ന് അലമ്പുണ്ടാക്കാതെ പോടേ, വെളിയിൽ പോടേ …. ‘ കൃഷ്ണവിഗ്രഹം വീണ്ടും തന്നോടു പറയുന്നതായി സഞ്ജുവിനു തോന്നി.അവൻ ഒന്നു കൂടി നമസ്കരിച്ച്, സ്വാതിയേ ദേഷ്യത്തിലൊന്നു നോക്കി മേൽമുണ്ടൊന്നു വീശിയ ശേഷം അമ്പലത്തിനു പുറത്തേക്കു പോയി.

‘എടീ സ്വാതീ, നിനക്കെന്തിന്റെ കേടാ, അവനെ നിനക്ക് കിട്ടില്ലെന്നത് ഉറപ്പുകാര്യമാ. പിന്നെയെന്തിനാ ഇങ്ങനെ വായിനോക്കി നടക്കുന്നത്.ചന്ദ്രോത്തെ പയ്യനാ, അവൻ അവന്റെ സുന്ദരിമാരായ മുറപ്പെണ്ണുമാരിൽ ആരെയെങ്കിലും വിവാഹം കഴിക്കുമെന്ന കാര്യം ഉറപ്പല്ലേ…’അവളുടെ സഖിമാരിലൊരാൾ സ്വാതിയോടു ചോദിച്ചു.

‘എടീ പൊട്ടീ, ഈ പറയുന്ന സഞ്ജുവിന്റെ മുറപ്പെണ്ണുമാരെ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴല്ലേ നമ്മളൊക്കെ അവസാനം കണ്ടത്. അന്നവരു സിനിമാനടികളെപ്പോലെയിരിക്കുകയായിരുന്നു എന്നതൊക്കെ ശരിയാണ്. പക്ഷേ ആറു വർഷം കഴിഞ്ഞു. ഇപ്പോ എങ്ങനെയുണ്ടാകും. ഒരുത്തി ബോംബേലും ഒരുത്തി ന്യൂയോർക്കിലും. അവിടത്തെ ചൂടും വെയിലുമൊക്കെ അടിച്ച് അവളുമാരൊക്കെ ഒരു വിധം ആയിട്ടുണ്ടാകും. സോ , എനിക്ക് ഇനിയും ചാൻസ് ഉണ്ട് ‘സ്വാതി അവളോടു പറഞ്ഞു.

‘ങൂം ശരി ശരി, നമുക്ക് നോക്കാം’ സഖി പറഞ്ഞു.

…………..

സ്വാതിയോടുള്ള ദേഷ്യത്തിൽ ആക്സിലറേറ്ററിൽ ആഞ്ഞുചവിട്ടി കാർ തെറിപ്പിച്ചു വിടുകയായിരുന്നു സഞ്ജു.പക്ഷേ അവന്റെ ഉള്ളിൽ ഒരു വിചാരം അങ്കുരിച്ചു. എന്താണ് തനിക്ക് ഇപ്പോ ദേഷ്യം വരാൻ കാരണം. അവൾ പറഞ്ഞതു സത്യമല്ലേ? എത്രയൊക്കെ ബ്രഹ്മചാരിയെന്നു നടിക്കാൻ ശ്രമിച്ചാലും തന്റെ മനസ്സ് അതിന് അനുവദിക്കാറില്ല.

ഓർക്കുമ്പോൾ തന്നെ തന്റെ ഊർ‍ജം നഷ്ടപ്പെടും, താൻ അശക്തനാകും.പ്രണയമെന്നു വിളിക്കാമോ ഇതിനെ. അതല്ല, ഒരു തരം തീവ്രമായ, നിറങ്ങൾ ചാലിച്ച അഭിനിവേശം…മറ്റാർക്കും മനസ്സിലാകാത്ത അഭിനിവേശം.നിറങ്ങൾ ചാലിച്ച ഒരു കുട്ടിക്കാലത്തിന്റെയും പിന്നീട് കൗമാരകാലത്തിന്റെയും നിഷ്കളങ്കമായ ഓർമകൾ.‌

മീരയും നന്ദിതയും…ജനിച്ചു വീണപ്പോൾ മുതൽ സഞ്ജുവിന്റെ എട്ടാംക്ലാസ് കാലം വരെ ഇരുവരും തറവാട്ടിലുണ്ടായിരുന്നു. അവർ ഒരുമിച്ചാണു വളർന്നത്. ചന്ത്രോത്ത് തറവാട്ടിലെ പെണ്ണുങ്ങളുടെ രൂപലാവണ്യം മുഴുവൻ പകർന്നു കിട്ടിയ രണ്ടു ദേവസുന്ദരിമാർ.സഞ്ജുവും അവരും ഏകദേശം ഒരേ പ്രായമായിരുന്നു. സഞ്ജുവിന് മീരയേക്കാളും നന്ദിതയേക്കാളും രണ്ടുമാസം  മൂപ്പു കൂടുതൽ കാണും.

കുട്ടിക്കാലം മുതലേ രണ്ടുപേർക്കും ആരാണു കൂടുതൽ സുന്ദരിയെന്ന ഈഗോ നന്നായി ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇരുവരും തമ്മിൽ അന്നു മുതൽ മുട്ടൻ ഉടക്ക് നിലനിന്നു. തമ്മിൽ തമ്മിൽ മിണ്ടാറുപോലുമില്ല ഇരുവരും.

പക്ഷേ സഞ്ജു രണ്ടുപേരോടും കമ്പനിയായിരുന്നു.

മീരയ്ക്കു നീളം കൂടുതലായിരുന്നു, അന്നേ. നന്ദിതയ്ക്ക് ചിരിക്കുമ്പോൾ സുന്ദരമായ നുണക്കുഴി കവിളിൽ വിടരുമായിരുന്നു.

കാറോടിക്കുന്നതിനിടെ സഞ്ജുവിന്റെ കൈ തന്റെ കഴുത്തിലേക്കു പോയി.അവിടെ ഇന്നുമുണ്ട് ഒരു പൊള്ളൽപ്പാട്.പണ്ടു മീര തനിക്കു സമ്മാനിച്ചതാണ്.

പണ്ടൊരു ദീപാവലി നാൾ, ദീപാവലി എന്നാൽ പാലക്കാട്ടുകാർക്ക് ഇതുപോലെ മറ്റൊരു ആഘോഷമില്ല. സന്ധ്യയ്ക്കു ചെരാതുകൾ കത്തിച്ചുവച്ച് ദീപാലംകൃതമായ തറവാടിന്റെ മുറ്റത്തു കമ്പിത്തിരി കത്തിച്ചു വട്ടംചുറ്റുകയായിരുന്നു മീരയും സഞ്ജുവും. നന്ദിത കുറച്ചകലെ തൂക്കുവിളക്കുകളിൽ നാളം പകരുകയായിരുന്നു.

എന്തുപറഞ്ഞാണെന്നറിയില്ല, സഞ്ജുവും മീരയും തമ്മിൽ പെട്ടെന്നു വഴക്കായി.

‘ഇങ്ങനെയൊരു വഴക്കുകാരി,ഞാന്‍ നന്ദുവിനേ കെട്ടൂ,നിന്നെ എനിക്കു വേണ്ട’ അരിശം മൂത്ത് സഞ്ജു വിളിച്ചുപറഞ്ഞു.നന്ദിതയെ എല്ലാവരും ചുരുക്കിവിളിക്കുന്നത് നന്ദുവെന്നാണ്.

എന്തൊക്കെയോ അവനെ പറഞ്ഞുകൊണ്ടു മീര ഇതു കേട്ടു പെട്ടെന്നു നിശബ്ധയായി. അവൾ അവന്റെ അരികിലേക്കു വന്നു.

‘സത്യമാണോ ഈ പറഞ്ഞത്, സത്യമാണോ പറഞ്ഞേന്നു’ ആ അഞ്ചാംക്ലാസുകാരി വർധിതമായ കോപത്തോടെ അവനോടു ചോദിച്ചു. അവളുടെ കണ്ണുകളിൽ നീർ നിറഞ്ഞിരുന്നു.

‘സത്യം സത്യം സത്യം’ സഞ്ജു സംശയമേതുമില്ലാതെ പറഞ്ഞു.അവൾ കൈപൊക്കിയത് പിന്നീടു കണ്ടു.

‘അമ്മേ’, പകുതി കത്തിയ കമ്പിത്തിരി തന്റെ കഴുത്തിൽ അമർന്നപ്പോൾ നിലവിളിയോടെ സഞ്ജു അലറിക്കരഞ്ഞു. മീര അവന്റെ വായ പൊത്തിപ്പിടിച്ചു. അവളുടെ മുഖത്തു കോപം ജ്വലിക്കുന്നുണ്ടായിരുന്നു.

‘സഞ്ജൂ, നിനക്കൊരു ഭാര്യ ഉണ്ടാകുവാണേൽ അതു

ഞാനായിരിക്കും.വേറാർക്കും നിന്നെ കൊടുക്കില്ല, അങ്ങനെ സംഭവിച്ചാൽ നിന്നെ കൊല്ലും. കേട്ടോടാ’ പതിയെ ആണു പറഞ്ഞതെങ്കിലും വല്ലാത്ത ഉറപ്പായിരുന്നു അവളുടെ ശബ്ദത്തിന്.സഞ്ജു ഭയന്നു പോയി.ആ പൊള്ളൽ പിന്നീടു മാഞ്ഞിട്ടില്ല. കഴുത്തിനു താഴെ ഒരു ബ്യൂട്ടിസ്പോട്ടുപോലെ അതുണ്ട്.

അതായിരുന്നു മീര, മുൻകോപക്കാരി,പക്ഷേ തീവ്രമായ സ്നേഹത്തിന് ഉടമ. തൊടിയിൽ നിന്ന് ഒരു മാമ്പഴം കിട്ടിയാലോ ആരെങ്കിലും അവൾക്കൊരു മിഠായി കൊടുത്താലോ അവളത് സ്വയം കഴിക്കില്ല.അത് സഞ്ജുവിനെക്കൊണ്ട് നിർബന്ധിച്ചു കഴിപ്പിക്കും. എന്നിട്ട് അവനതു കഴിക്കുന്നതു തന്റെ വലിയ കണ്ണുകളാൽ നോക്കി നിൽക്കും.

നന്ദിതയ്ക്കും സ്നേഹത്തിനു കുറവില്ലായിരുന്നു. പക്ഷേ അവൾ മീരയെപ്പോലെ അക്രമം കാട്ടാറില്ല. ചെറുപ്പം മുതലേ ഇരുപെൺകുട്ടികളിലാരെങ്കിലും സഞ്ജുവിനെ കെട്ടുമെന്നു ബന്ധുക്കൾ സംസാരിക്കുന്നതിനാൽ സഞ്ജുവിന്റെ കാര്യത്തിൽ തങ്ങൾക്ക് ഏതോ അവകാശമുള്ളതുപോലെയാണു മീരയും നന്ദിതയും പെരുമാറിയത്.

ഒടുവിൽ എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ രാധികാമ്മായിയും നന്ദുമാമനും നന്ദിതയ്ക്കൊപ്പം ബോംബേയ്ക്കു പോയി താമസമാക്കി. ചിത്രമമ്മായിയും വിനുമാമനുമൊപ്പം മീര യുഎസിലേക്കും പോയി.സഞ്ജു ഒറ്റയ്ക്കായി.

അതിനു ശേഷം 6 വർഷം കടന്നിരിക്കുന്നു. ഇരുവരുമായും പിന്നീടു വലിയ ബന്ധമൊന്നുമില്ല. മീരയ്ക്കു ഫെയ്സ്ബുക്ക് ഒന്നുമില്ല, ഫോൺ നമ്പർ തറവാട്ടിൽ അമ്മായിക്കൊക്കെ അറിയാമെങ്കിലും കളിയാക്കൽ ഭയന്ന് സഞ്ജു ചോദിച്ചിട്ടില്ല.നന്ദിത പിന്നീട് കുറച്ചുതവണ വെക്കേഷൻ സമയത്തും മറ്റും തറവാട്ടിൽ വന്നിട്ടുണ്ട്.പക്ഷേ ആ സമയങ്ങളിലെല്ലാം സഞ്ജു ഇവിടെയില്ലായിരുന്നു. ഒരിക്കൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് , പിന്നെ ഒരു സയൻസ് ഒളിംപ്യാഡ് അങ്ങനെയൊക്കെ. ഇതിനിടയ്ക്ക് ഒരു ദിവസം തറവാട്ടിലേക്കു വിളിച്ചപ്പോൾ നന്ദിതയുമായി സംസാരിച്ചതൊഴിച്ചാൽ ഇരുവരുമായും സമ്പർക്കമേ ഉണ്ടായിട്ടില്ല.

ഓർമകളുടെ വേലിയിറക്കത്തിൽ സഞ്ജു ഒന്നു പുഞ്ചിരിച്ചു.

‘ആ കൊല്ലല്ലേ ‘ വെളിയിൽ ഒരു ബൈക്കുകാരന്റെ ആർത്തനാദമാണ് അവനെ സ്വപ്നലോകത്തു നിന്നു തിരികെയെത്തിച്ചത്.

‘ദൈവമേ അബദ്ധമായേനേ’ സഞ്ജു വെളിയിലേക്കു നോക്കി സ്വയം പറഞ്ഞു. സ്വപ്നം കണ്ട് അവന്റെ കാർ ചെറുതായൊന്നു പാളിയിരുന്നു. റോഡരികിൽ ബൈക്ക് നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഒരു ചേട്ടനെ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് വാഹനം കടന്നുപോയത്.

അവൻ കാർ നിർത്തി വെളിയിലിറങ്ങി. ക്രുദ്ധനായ ബൈക്കുകാരൻ അവനരികിലേക്ക് ഓടിവന്നു.

‘ആർക്ക് വായുഗുളിക വാങ്ങാനാടാ കോപ്പേ ഇങ്ങനെ പോകുന്നത് ‘ അയാൾ അവനോടു കയർത്തു.

‘സോറി ചേട്ടാ, ഒന്നു പാളിപ്പോയി..’സഞ്ജു സമാധാനം പറഞ്ഞു.

‘പാളാൻ ഇതെന്നാടാ പട്ടമോ, ബ്ലഡി ഫൂൾ’, സഞ്ജുവിന്റെ കാറിൽ കൈ കൊണ്ടിടിച്ച് ബൈക്കുകാരൻ കയർത്തു. ഇത്തിരി ഷോയാണെന്നു തോന്നുന്നു.

‘എന്തുവാടാ അവിടെ ബഹളം,ആരാണു ചെറ്യമ്പ്‌രാനെ വഴക്കു പറയുന്നത്. ‘കഷണ്ടിത്തലയുള്ള ഒരു ആജാനുബാഹു അവർക്കരികിലേക്കു നടന്നടുത്തു, അയാൾക്കൊപ്പം രണ്ടുമൂന്നു ചട്ടമ്പികളുമുണ്ടായിരുന്നു. ഗോവിന്ദൻകുട്ടിയേട്ടനായിരുന്നു അത്. വേദപുരത്തെ ആസ്ഥാന ഗുണ്ട. ആൾ പ്രശ്നക്കാരനാണെങ്കിലും ചന്ദ്രോത്തു തറവാടിനോടു വലിയ വിധേയത്വമാണ്.

‘നീ ചെറ്യമ്പ്രാനെ വഴക്കു പറയും ഇല്ലേടാ’ ബൈക്കുകാരന്റെ തൊണ്ണയ്ക്കു കുത്തിപ്പിടിച്ചു ക്രുദ്ധനായി ഗോവിന്ദൻകുട്ടിയേട്ടൻ ചോദിച്ചു.

‘അത്,പി..പിന്നെ’ പേടിച്ചുപോയ ബൈക്കുകാരൻ ബബബ പറഞ്ഞു.

‘വിട്ടേക്ക് ഗോവിന്ദൻകുട്ടിയേട്ടാ, എന്റെ ഭാഗത്താ കുഴപ്പം. ‘ സഞ്ജു പ്രശ്നം രമ്യതയിലാക്കാൻ ശ്രമിച്ചു.

‘ആരുടെ ഭാഗത്ത് എന്തു പ്രശ്നമുണ്ടെങ്കിലും വേദപുരത്തിന്റെ മണ്ണിൽ വച്ചു ചന്ദ്രോത്തെ കൊച്ചുപെരുമാളിനെ വഴക്കുപറയാന്‍ ഗോവിന്ദൻകുട്ടിയും പിള്ളേരും ജീവിച്ചിരിക്കുമ്പോ സമ്മതിക്കില്ല.’ അയാൾ പറഞ്ഞു.

‘വിട്ടേക്ക്,അയാൾക്കൊരു അബദ്ധം പറ്റിയതാ’, ഒന്നു ചൂടായന്നേ ഉള്ളൂ, സഞ്ജു ഗോവിന്ദൻ കുട്ടിയെ സമാധാനിപ്പിച്ചു. അയാൾ പിടിവിട്ടു.

‘വെക്കം പോകാൻ നോക്കെടാ’ ഗോവിന്ദൻകുട്ടി ബൈക്കുകാരനോടു പറഞ്ഞു.

അയാൾ കേട്ടപാതി ബൈക്കെടുത്തു പറപ്പിച്ചു.

ഗോവിന്ദൻകുട്ടിയോടു കുശലം പറഞ്ഞ് അയാൾക്കു ചായകുടിക്കാൻ ചെറിയൊരു തുകയും കൊടുത്ത് സഞ്ജു വണ്ടിയില്‍ വന്നു കയറി.

വേദപുരത്തെ ആണുങ്ങൾക്കു പൊതുവേ വീരരസം തുളുമ്പുന്ന മുഖമാണ്. എന്നാൽ സഞ്ജുവിന്റെ അച്ഛൻ ബാലകൃഷ്ണന് അദ്ദേഹത്തിന്റെ അമ്മയായ വസുന്ധരാമ്മയുടെ മുഖഭാവമാണ് കിട്ടിയത്. അതു തന്നെ സഞ്ജുവിനും കിട്ടി.ഭയങ്കര റൊമാന്റിക്കായ മുഖഭാവം.ചന്ദ്രോത്ത് അപ്പുപ്പനെയും ഇളയച്ഛൻ, വല്യച്ഛൻമാരെയുമൊക്കെ കാണുമ്പോൾ തന്നെ മറ്റുള്ളവർക്ക് ഒരു ബഹുമാനം തോന്നും.എന്നാൽ തന്നെ കണ്ടാൽ ഒരു കുസൃതിക്കാരൻ ക്യൂട്ട് പയ്യന്‍ എന്നേ മറ്റുള്ളവർക്കു തോന്നൂ.

ഇക്കാര്യം ആലോചിച്ചപ്പോൾ താൻ ആദ്യമായി എൻജിനീയറിങ്ങിനു ചേർ‌ന്ന കാര്യമാണ് സഞ്ജുവിന് ഓർമ വന്നത്.

കോളേജ് അഡ്മിഷൻ ദിനം, 2 വർഷം മുൻപ്.

കേരള  എഞ്ചിനീയറിംഗ് എൻട്രൻസിലും  ദേശീയ എൻട്രൻസിലുമൊക്കെ നല്ല റാങ്ക് ഉണ്ടായിരുന്നിട്ടും സഞ്ജു പാലക്കാട്‌ എൻഎസ്എസ് കോളേജാണ് തന്റെ ബിരുദപഠനത്തിനു തിരഞ്ഞെടുത്തത്. വീട്ടിൽ നിന്ന്

പോയിവരാമെന്നതായിരുന്നു പ്രധാനകാരണം. സഞ്ജുവിനു കുടുംബത്തെയും വേദപുരം ഗ്രാമത്തെയും അവിടത്തെ ക്ഷേത്രത്തെയുമൊക്കെ പിരിഞ്ഞു നിൽക്കാൻ ആകുകയില്ലായിരുന്നു.

പാലക്കാട്‌ എൻഎസ്എസ് കോളജ്  നല്ല കോളജൊക്കെയാണ്. നല്ല റാങ്ക് കിട്ടുന്ന വിദ്യാർത്ഥികളൊക്കെ അവിടെ പഠിക്കുന്നുമുണ്ട്.പക്ഷെ വിദ്യാർത്ഥി  രാഷ്ട്രീയത്തിനു പേര് കേട്ട ആ കോളേജിൽ അക്രമസംഭവങ്ങൾ തുടർക്കഥ ആരുന്നു.രാജ്യത്തു റാഗിങ്ങ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇവിടെ അത് നല്ലപോലെ ഉണ്ടാകും അതിനാൽ സൂക്ഷിക്കണമെന്നൊക്കെയാണ് സഞ്ജു കോഴ്‌സിന് ചേരുന്നതിനു  മുൻപ് തന്നെയുള്ള കേട്ട കഥകൾ.

ആദ്യദിനം  കുഴപ്പമില്ലാതെ കടന്നു പോയി.കമ്പ്യൂട്ടർ  സയൻസ് എന്നാൽ കോളജിലെ പാവം പിടിച്ച ബാച്ച്  എന്നാണ് പൊതുവെയുള്ള ധാരണ.ഇതിനൊരു കാരണമുണ്ട്.പൊതുവേ കംപ്യൂട്ടർ സയൻസ് ക്ലാസുകളിൽ പകുതിയിലേറെ വിദ്യാർഥികളും പെൺപിള്ളേർ ആയിരിക്കും.ഇതേ കാരണത്താൽ തന്നെ കമ്പ്യൂട്ടർ സയൻസിലെ സീനിയർസ്  ഒക്കെ നല്ല ആളുകൾ ആയിരുന്നു.അവർ ഫസ്റ്റ് ഇയേഴ്സിനെ റാഗ് ചെയ്യാൻ ഒന്നും വന്നില്ല.

എന്നാൽ പിറ്റേന്ന്  ഉച്ചയ്ക്ക് ..

പൂത്തുമ്പി എന്ന്‌ വിളിപ്പേരുള്ള സഞ്ജുവിന്റെ സഹാബാച്ചുകാരൻ റോണി ഓടിക്കിതച്ചെത്തി.‘എല്ലാരും ഒന്ന് കേട്ടേ, മെക്കാനിക്കലിൽ  നിന്ന് ഒരു ഗ്രൂപ്പ് നമ്മളെ റാഗ് ചെയ്യാൻ വരുന്നുണ്ട്.ആ ജാക്കിയും അതിലുണ്ടെന്ന്.’റോണി വിളിച്ചുപറഞ്ഞു.

ജാക്കി അഥവാ  ജെയിംസ് വർഗീസ് കുഴൽനാടൻ.

കോളജിലെ ടെറർ സീനിയർ .അമേരിക്കൻ  വ്യവസായി വർഗീസ് കുഴൽനാടന്റെ തലതെറിച്ച  സന്തതി. കോളജിലെ കഞ്ചാവ് ബിസിനസ്സും മറ്റു  വിധ്വംസക പ്രവർത്തികളും ഏറ്റെടുത്തു നടത്തുന്ന ജാക്കി ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയ  സംഘടനയ്ക്കു വളരെ പ്രിയപ്പെട്ടവൻ ആയിരുന്നു.കടൽ പോലെ സപ്ലി പേപ്പറുകൾ കിടപ്പുണ്ടെങ്കിലും വാവിനും സംക്രാന്തിക്കുമൊക്കേ കോളേജിൽ  വരികയുള്ളൂ.എന്നാൽ അവന്റെ മസിൽ, മണി പവറു പേടിച്ചു സാറന്മാരൊക്കെ അറ്റൻഡൻസ് വാരിക്കോരി ഇട്ടു കൊടുക്കും.അവരുടെ പേടിക്കും കാരണമുണ്ട്.ജാക്കി തനി സൈക്കോയാണ്.

ജാക്കി ഇത്രയ്ക്കു കുപ്രസിദ്ധി നേടിയത് അവൻ സെക്കൻഡ് ഇയറിൽ പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം നിമിത്തമാണ്. ആയിടയ്ക്കു കോഴിക്കോട്ടു നിന്ന് ഒരധ്യാപിക സ്ഥലം മാറി കോളജിലെത്തി. അൽപം സ്ട്രിക്റ്റ് ആയിരുന്നു അവർ. ജാക്കിക്ക് അറ്റൻഡൻസും ഇന്റേണലുമൊക്കെ അവർ പൂജ്യമിട്ടുകൊടുത്തു. ആരൊക്കെ ശുപാർശ ചെയ്തിട്ടും അവർ കേട്ടില്ല. ഒടുവിൽ കോപിഷ്ഠനായ ജാക്കി ആ അധ്യാപികയെ നടുറോഡിൽ  വച്ച് ബ്ലൗസ് വലിച്ച് കീറി അപമാനിച്ചു.ആകെ തകർന്നുപോയ അധ്യാപിക കേസിനൊക്കെ പോയെങ്കിലും സാക്ഷിമൊഴിയില്ലാത്തതിനാൽ ഒന്നും നടന്നില്ല.അവസാനം ആ പാവം ടീച്ചർ രാജി വച്ച പോയി.അധ്യാപകരും അവരുടെ സംഘടനയുമൊക്കെ പ്രതിഷേധിച്ചെങ്കിലും ജാക്കിയുടെ അപ്പൻ വർഗീസ് കുഴൽനാടന്റെ കാശിന്റെ പിൻബലത്തിൽ പ്രതിഷേധം വെള്ളത്തില്‍ വരച്ച വര പോലെയായി

മാറി.ജാക്കിയെ കോളേജിലെ കിരീടം വയ്ക്കാത്ത രാജാവാക്കി മാറ്റിയ സംഭവമായിരുന്നു അത്.

മെക്കാനിക്കൽ  എന്നു പറഞ്ഞാൽ തന്നെ പൊതുവേ മറ്റു ബാച്ചുകാർക്കു പേടി മൂക്കും.പെൺപിള്ളേർ വളരെ കുറവായതിനാൽ ഇവൻമാർ എപ്പോൾ എന്തു ചെയ്യുമെന്നൊന്നും പറയാന്‍ പറ്റില്ല.ജാക്കിയുടെ  ബാച്ചിൽ ഒറ്റ പെൺകുട്ടി മാത്രമാണുള്ളത്.റീന… മെക്ക് റാണി എന്ന്‌ അറിയപ്പെടുന്ന അവൾ ജാക്കിയുടെ സ്വന്തം ഗേൾഫ്രണ്ടാണ്.ജാക്കിയെപ്പോലെ തന്നെ ഒരു ഒന്നൊന്നര പെൺസൈക്കോ.

റോണി പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും മെക്കാനിക്കലുകാർ  സഞ്ജുവിന്റെ ക്ലാസിൽ എത്തി കഴിഞ്ഞിരുന്നു.മുൻപിൽ തന്നെ ജാക്കി.ക്രൂരമായ മുഖഭാവം,മുടിയും താടിയും വളർത്തി അർജുൻ റെഡ്ഡി സിനിമയില്ലെ  വിജയ് ദേവരക്കൊണ്ടയെ അനുസ്മരിപ്പിക്കുന്ന ലുക്.അവൻ ക്ലാസ്സിൽ വന്നു ഒരു ബെഞ്ചിന്റെ മുകളിലേക്ക് ചാടി കയറി ഇരുന്നു.അടുത്ത് തന്നെ അവന്റെ ഗേൾഫ്രണ്ട് റീനയും നില ഉറപ്പിച്ചു.സൈക്കോ ആണെങ്കിവും അവൾ ഒരു ആറ്റൻ ചരക്കു തന്നെ.കാതിലും മൂക്കിലും ചുണ്ടിലുമെല്ലാം മൂക്കുത്തി പോലുള്ള സ്റ്റഡുകൾ.കയ്യിലും കഴുത്തിലും ടാറ്റൂ..

‘കപ്യൂട്ടർ സയൻസിലെ പാലുണ്ണികള‌േ…..’  ജാക്കിയുടെ ഇണമുറിയാത്ത കൂട്ടുകാരനും എർത്തുമായ ‘കീരി’ എന്ന് ഇരട്ടപ്പേരുള്ള ഷെഫിൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.

‘നിങ്ങളെ ഒന്ന് പരിചയപ്പെടാനും ചെറുതായി ഒന്ന് റാഗ് ചെയ്യാനുമാണ് ഞങ്ങൾ എത്തിയിരിക്കുന്നത്.നിങ്ങളുടെ സീനിയേർസിനെ പോലെ മാങ്ങാത്തൊലി ‘പാട്ടുപാടിയേ  മോനേ’ ടൈപ് റാഗിങ് ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത്.ഈ കോളേജിന്റെ ഒരേ ഒരു രാജാവും മെക്കാനിക്കൽ സിംഹവും ആയ സാക്ഷാൽ ജാക്കിയേട്ടൻ തന്നെ ഇവിടെ എത്തിയിട്ടുണ്ട്.ദേ മുത്ത് ആ ബെഞ്ചിന്റെ മോളിൽ ഇരിക്കണ കണ്ടോ’.ജാക്കിയെ  ചൂണ്ടിക്കാട്ടിയിട്ടു കീരി പറഞ്ഞു നിർത്തി.ജാക്കി കൈ ഉയർത്തി കാട്ടി.തല താഴ്ത്തിയുള്ള അവന്റെ ഇരുപ്പ് കണ്ടു ജൂനിയേഴ്സിൽ പേടി വളർന്നു.

‘അപ്പോ മക്കളേ, എല്ലാവരും വലിച്ചൂമ്പാൻ തയാറായിക്കോ, റാഗിംഗ് ചടങ്ങുകൾ തുടങ്ങാൻ സമയമായി.’

ഇത് അനൗൺസ് ചെയ്തിട്ട് കീരി ഇറങ്ങിപ്പോയി.ജാക്കി പിന്നെയും തല താഴ്ത്തി ഇരിക്കുകയാണ്.റീന വിദ്യാർത്ഥികളെ ആകെയൊന്നു നോക്കി.ചുരിദാർ അണിഞ്ഞവർ,  ജീൻസും ടോപ്പും ധരിച്ചവർ…പച്ച ധാവണിയും വെള്ള ബ്ലൗസും ധരിച്ച് കാച്ചെണ്ണ കൊണ്ട് തലമുടി ചീകി കെട്ടി,തുളസ്സിക്കതിരും ചൂടി ചന്ദനക്കുറിയുമിട്ട വാരസ്യാരു കുട്ടിയുടെ മേലെ അവളുടെ ശ്രദ്ധ ഉറച്ചു.പേടിച്ചരണ്ടു നിൽക്കുകയായിരുന്നു ദേവു. സഞ്ജുവിന് ആ കുട്ടിയെ അറിയാം.ഒരു പാവം ക്ഷേത്രം കഴകക്കാരൻ മാധവൻ വാര്യരുടെ ഇളയമകൾ.കുടുംബത്തിൽ രണ്ടുനേരം തികച്ചുണ്ണാനോ ഉടുത്തതൊന്നു മാറിയുടുക്കാനോ വകയില്ലാത്ത ദരിദ്രക്കുട്ടി.ഒരു കോച്ചിങ്ങും ഇല്ലാതെ മകൾക്ക് എഞ്ചിനീയറിങ്ങിനു അഡ്മിഷൻ കിട്ടിയപ്പോൾ കുടുംബത്തിലെ കഷ്ടപ്പാട് മാറും എന്ന്‌ കരുതിയാണ് അവളുടെ അച്ഛൻ പാങ്ങില്ലാഞ്ഞിട്ടും കോളജിൽ

അയച്ചത്.കുറച്ച് കാലമായി അമ്പലത്തിൽ കിട്ടുന്ന ഒന്നും ഒന്നരയും രൂപ കൈനീട്ടം എല്ലാം കൂട്ടിവച്ചിട്ട് ഗ്രാമത്തിലെ ജൗളിക്കടയിൽ നിന്ന് ആ അച്ഛൻ വാങ്ങി നൽകിയതാണ്  ഹാഫ്‌സാരിയും പച്ച ധാവണിയും.ഒരു ചുരിദാർ വാങ്ങിക്കൊടുക്കാൻ ഉള്ള പണം ആ പാവത്തിന് ഇല്ലായിരുന്നു.

‘ഇങ്ങോട്ട് വാടീ പരിഷ്കാരി’ സമ്പന്ന കുടുംബത്തിലെ യുവതിയുടെ  ഭോഷ്‌കോടെ റീന അവളെ വിളിച്ചു.

പേടിച്ചരണ്ട പ്രാവിൻകുഞ്ഞിനെ പോലെ ദേവു തത്തി തത്തി റീനയുടെ മുന്നിൽ എത്തി.

റീന അവളെ അടിമുടി ഒന്ന് നോക്കി.

‘നീയെന്താ 1980ൽ നിന്ന് വരുവാണോ,’  റീനയുടെ കമന്റ് കേട്ടു മെക്കാനിക്കലിലെ എല്ലാവരും ചിരിച്ചു.

ദേവു പേടിച്ചു നിന്നു.

‘ഇങ്ങോട്ട് നീങ്ങി നിക്കെടി’, ജാക്കിയുടെ മുന്നിലെ സ്ഥലം ചൂണ്ടിക്കാട്ടി റീന പറഞ്ഞു.ദേവു ജാക്കിക്ക്  അഭിമുഖമായി നിന്നു. അവൾ പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.

ജാക്കി തല താഴ്ത്തി തന്നെ  ഇരുന്നു.അവന്റെ വിരലുകൾ ബെഞ്ചിനു മേലെ താളം പിടിച്ചു.ഇരയെ കയ്യിൽ കിട്ടിയിട്ട് സാകൂതം നോക്കുന്ന ചെന്നായയുടെ മുഖമായിരുന്നു ജാക്കിക്ക്.

അവൻ പെട്ടെന്ന് മുഖം ഉയർത്തി.ഒരു ഭ്രാന്തമായ ചിരി ചിരിച്ചു.

‘എന്താ മോളൂസിന്റെ പേര്?’ അവൻ അവളെ നോക്കി ചോദിച്ചു.ഒരു വന്യമൃഗം മുരളുന്ന ശബ്ദം ആയിരുന്നു അത്.

‘ദേവു’ അവൾ പറഞ്ഞു.

‘ആഹ് നല്ല പേര്’ അവൻ വീണ്ടും ഭ്രാന്തമായ രീതിയിൽ പറഞ്ഞു.

‘മോളൂസ്  കന്യക ആണോ ?’ ജാക്കി വീണ്ടും ചോദിച്ചു.വീണ്ടും അവന്റെ മെക്കാനിക്കൽ കൂട്ടുകാർ പൊട്ടിച്ചിരിച്ചു.

ദേവു ചോദ്യം കേട്ടു ഞെട്ടി.അവൾ തല കുനിച്ചു.

‘ഡീ,  നിന്റെ സീൽ പൊട്ടിയതാണോന്നാ ജാക്കി ചോദിച്ചേ,’  കീരി കമന്റ് അടിച്ചത്തോടെ ചിരി പടർന്നു.

‘ചോദിച്ചത് കേട്ടില്ലേ മോളൂസേ, കന്യക ആണോ?’  ജാക്കി വീണ്ടും ചോദിച്ചു.

‘അതെ’ അവൾ സങ്കോചത്തോടെ തല  കുലുക്കി.

‘ശരിക്കും, മോളൂസിന് ഒരു കിസ്സെങ്കിലും കിട്ടിക്കാണുമല്ലോ’ അവൻ വീണ്ടും ചോദിച്ചു.

‘ഇല്ല, അങ്ങനെയൊന്നുമില്ല’ അവൾ പറഞ്ഞു.

പെട്ടെന്നായിരുന്നു….

ജാക്കി അവളെ കെട്ടിപ്പിടിച്ച് അവളുടെ മുഖത്ത്  കുറെ ഉമ്മ വച്ചു. അവൾ ചെറുക്കാൻ നോക്കിയിട്ടും അവന്റെ മൃഗീയമായ ബലത്തിനു മുന്നിൽ ഒന്നുമായില്ല. അവൻ അവളുടെ ചുണ്ട് കടിച്ചു പൊട്ടിച്ചു,എന്നിട്ട് ഭ്രാന്തമായ ഒരു ചിരിച്ചു.‘ദേവൂട്ടിയുടെ ഫസ്റ്റ് കിസ് ചേട്ടൻ തന്നല്ലോ’ അതും പറഞ്ഞ് അവന്‍ അലറി അലറിച്ചിരിച്ചു.ക്ലാസ് മൊത്തം നിശ്ശബ്ധമായി.ഇങ്ങനെയൊരു രംഗം ആരും വിചാരിച്ചിരുന്നില്ല.

ആ കുട്ടിക്ക് ആകെ സ്വന്തം ആയുള്ളത് സ്വന്തം മാനം  മാത്രമായിരുന്നു. അതിലാണ്…..

‘എന്റെ കൃഷ്ണാ,  ഞാൻ നശിച്ചൂലോ ഭഗവാനേ’ പൊട്ടിക്കരഞ്ഞു കൊണ്ട് ദേവു  ക്ലാസ്സിനു പുറത്തേക്കോടി.കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ വിഷണ്ണരായി നിന്നു.പലർക്കും അവളുടെ പിന്നാലെ പോയി ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും ജാക്കിയുടെ സാന്നിധ്യം അവരെ വിലക്കി.

‘മോളൂസേ നിന്റെ സീൽ ചേട്ടൻ പൊട്ടിക്കും കേട്ടോ. സമയം ആകുമ്പോൾ അറിയിക്കും. അപ്പൊ വിളിക്കുന്നിടത്  വരണം.’ ജാക്കി പിന്നിൽ നിന്നു വിളിച്ചു പറഞ്ഞു.ദേവു ചിത്രത്തിൽ നിന്നു മാഞ്ഞിരുന്നു.

ഇത്രയൊക്കെ ചെയ്ത് ഒരു പാവം പെണ്ണിന്റെ മനസ്സ് എന്നെന്നേക്കുമായി താറുമാറാക്കിയതിന്റെ സങ്കോചമൊന്നും  ജാക്കിക്ക് ഉണ്ടായിരുന്നില്ല. അവൻ കീരിയെ നോക്കി കൈകൊണ്ട് ഒരു സിഗ്നൽ കൊടുത്തു.‘നെക്സ്റ്റ്’ കീരി വിളിച്ചു.

സാഗർ എന്നാ വിദ്യാർത്ഥിയെയാണ്  അടുത്തതായി റീന വിളിച്ചത്.അവൻ പേടിച്ചരണ്ട കോലത്തിൽ ജാക്കിക്ക് മുന്നിൽ വന്നു സന്നിഹിതനായി.എല്ലുന്തിയ ഒരു പേക്കോലമായിരുന്നു സാഗർ.ആർക്കും കണ്ടാൽ കഷ്ടം തോന്നുന്ന ഒരു അല്പപ്രാണി.നിറം മങ്ങിയ ഒരു ഷർട്ടും നരച്ച കറുത്ത പാന്റുമായിരുന്നു അവന്റെ വേഷം.

‘എന്താണ് മോനൂസിന്റെ പേര് ‘,  ജാക്കി അവനോട് ചോദിച്ചു.

‘സാഗർ’ പേടിച്ചരണ്ട അവൻ മറുപടി പറഞ്ഞു .

‘മൊത്തം പേര് പറയടാ’ ജാക്കി അവനോട് വീണ്ടും ചോദിച്ചു.

‘സാഗർ എ.കെ. ‘ അവൻ  മുഴുവൻ പേരും പറഞ്ഞു.

‘ഫുൾഫോമില്ലാതെ മുഴുവൻ പേര് പറ മോനൂസെ ‘.ഭ്രാന്തമായ ശൈലിയിൽ ജാക്കി ചോദിച്ചു.

‘സാഗർ അനിത കേശവൻ’  അവൻ പറഞ്ഞു .

‘അനിത  ആരാ? മോന്റെ മമ്മിയാ’ ജാക്കി ചുണ്ട്  കടിച്ചു കൊണ്ട് അവനോട് ചോദിച്ചു.

‘അ.അതെ’ അവൻ വിക്കിവിക്കി  പറഞ്ഞു.

‘അനിത ,  നല്ല പേര്.മോന്റെ മമ്മി ഒരു ചരക്കാണെന്നു പേര് കേൾക്കുമ്പോൾ അറിയാമല്ലോ.ആണോ മോനൂസെ?’  ജാക്കി രസം പിടിച്ചു ചോദിച്ചു.

സാഗർ മിണ്ടിയില്ല.

‘ഉത്തരം പറയടാ’ ജാക്കി  മുരണ്ടു.

സാഗർ വീണ്ടും മിണ്ടിയില്ല.

ജാക്കി അവന്റെ ഫോൺ പിടിച്ചു വാങ്ങി.അതിൽ അവന്റെ കുടുംബചിത്രങ്ങൾ നോക്കി.

അവൻ അമ്മയോട്  ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടു.

അവൻ അത് തുറന്നു.’ഓഹ് നോക്കെടാ  കിടു ചരക്ക്’ അവൻ അത് കൂട്ടുകാർക്കും കാണിച്ചു കൊടുത്തു.

സാഗറിന്റെ  മുഖം കുനിഞ്ഞു.അപമാനഭാരത്താൽ അവൻ കരഞ്ഞു.

‘മോനൂസ് ഈ പടങ്ങൾ ഞാൻ ഫോർവേഡ് ചെയ്യുവാനേ.ഇന്നത്തെ എന്റെ വാണറാണി മോന്റെ അമ്മയാ..അനിതച്ചരക്ക്.’ സൈക്കോ രീതിയിൽ ചിരിച്ച്  അവൻ പറഞ്ഞു.

‘അയ്യോ അരുതേ,   പ്ലീസ് ചേട്ടാ ഇങ്ങനെയൊന്നും ചെയ്യരുതേ.എന്റമ്മ ഒരു പാവമാ, കാൻസർ വന്നു കിടപ്പിലാ ആ പാവം.അവരെ ഇങ്ങനെ അപമാനിക്കല്ലേ ‘ സാഗർ അവന്റെ ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു കെഞ്ചി.

കാലുയർത്തി ഒറ്റ ചവിട്ടായിരുന്നു ജാക്കി.സാഗർ തെറിച്ചു ബെഞ്ചിലേക്ക് വീണു അവന്റെ എല്ലുകൾ തകർന്നു .സ്വന്തം അമ്മയെ അപമാനിക്കുന്നത്  തടയാൻ കഴിയാതെ അവൻ തല തല്ലി അലമുറ ഇട്ട്‌ കരഞ്ഞു.

‘ഡാ കുണ്ണമോറാ,  എന്റെ കൈക്ക് പിടിക്കാൻ നിനക്ക് ധൈര്യം വന്നോ, നിന്റെ പൂറിതള്ളയെ നോക്കി വാണം അടിച്ചിട്ട് അവളുടെ ഫോട്ടോയിൽ അടിച്ചൊഴിക്കും.എന്നിട്ട് ഉണങ്ങിയ വാണവുമായി  നാളെ നിന്റെ ഫോൺ തരാം കേട്ടോടാ.’ജാക്കി പറഞ്ഞു.

സാഗർ  ദുഃഖം സഹിക്കാതെ  കിടന്നു കരഞ്ഞു.

‘എന്റമ്മ എന്റമ്മ പാവമാ ചേട്ടാ.’ അവൻ തേങ്ങി തേങ്ങി ശ്വാസമെടുക്കുന്നതിനിടയിൽ പറഞ്ഞു.

ജാക്കി മുടി ഒന്നൊതുക്കി .ഭയന്ന്  വിറച്ചു നിൽക്കുകയായിരുന്നു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികൾ.തങ്ങൾക്ക് ഇനി എന്താകും സംഭവിക്കുക എന്ന പേടിയിൽ.ദേവുവിനും സാഗറിനുമുണ്ടായ അനുഭവം അവരെ ഭയപ്പെടുത്തി. ജാക്കിയുടെ കൈയിൽ കിട്ടിയാൽ അഭിമാനക്ഷതത്തോടെയാകും തങ്ങൾ ഭാവിയിൽ ജീവിക്കേണ്ടിവരികയെന്ന് അവർക്ക് മനസ്സിലായി.

‘നെക്സ്റ്റ് ’ കീരി വീണ്ടും പറഞ്ഞു. റീന വീണ്ടും വിദ്യാർഥികൾക്കിടയിൽ പരതി നോക്കി.ഒരു ബോളിവുഡ്  നടനെ പോലെ സുന്ദരനായ,ഒരു ആൺ

മാൻപേടയെപ്പോലെ പ്രണയമുഖഭാവം ഉള്ള സഞ്ജു.അവളുടെ ശ്രദ്ധ അവനിൽ ഉടക്കി.

‘നീയ്…..’

അവനു നേരെ വിരൽ ചൂണ്ടി റീന പറഞ്ഞു.‘നീ ഇങ്ങ്  പോരെ..’

ഒന്നറച്ച ശേഷം സഞ്ജു പയ്യെ മുന്നോട്ട്  നീങ്ങി. ജാക്കിയുടെ മുന്നിൽ പോയി നിന്നു.ജാക്കി തല ഉയർത്താതെ ഇരിപ്പ് തുടരുകയാണ്.ഒരു ഫ്രഷർ എന്ന നിലയിൽ ഉണ്ടാകുന്ന വൈക്ലബ്യത്തേക്കാൾ ജാക്കിയോടു സഞ്ജുവിന് അമർഷമാണു തോന്നിയത്.

‘മോനൂസ്, പേര് പറഞ്ഞേ’ ജാക്കി മുരളുന്ന  ശബ്ദത്തിൽ പറഞ്ഞു.

സഞ്ജു ഒന്നും മിണ്ടിയില്ല.

‘പേര് പറഞ്ഞേ, മോനൂസ്’ ജാക്കിയുടെ സ്വരത്തിൽ ചെറിയ ദേഷ്യം കലർന്നിരുന്നു.

‘ഡാ, ചെക്കാ, ഷോ  കാണിക്കാതെ പേര് പറയെടാ’ കീരി  വിളിച്ചു പറഞ്ഞു.

സഞ്ജു വീണ്ടും മിണ്ടിയില്ല.

ജാക്കി ദേഷ്യം കൊണ്ടു കിതയ്ക്കാൻ തുടങ്ങി.ഡ്രഗ്സിന് അടിമപ്പെടുന്നവർ അതു കിട്ടാതിരിക്കുമ്പോൾ കാട്ടുന്ന ചില ഭാവമാറ്റങ്ങൾ അവനിൽ പ്രകടമായി. ശ്വാസഗതി ഉയർന്നു, കണ്ണുകൾ‌ ചുവന്നു.  താനിരുന്ന ഡെസ്കിൽ അവൻ കയ്യ് ഒന്നുയർത്തി അടിച്ചു.‘പേര് പറ മയിരേ’ ജാക്കി മുരണ്ടു.

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ പേടിച്ചു നിൽക്കുകയാണ്‌.ജാക്കി ഇപ്പോൾ സഞ്ജുവിനെ  പത്തു കഷ്ണമായി വലിച്ചുകീറുമെന്ന് അവർക്കു സത്യമായും തോന്നി. വിശന്നു വലഞ്ഞ വ്യാഘ്രത്തിനു മുന്നിലകപ്പെട്ട ഒരു മാലാഖയുടെ നിൽപായിരുന്നു അവർ‍ക്ക് ഓർമ വന്നത്.

‘ ഭയം…….

അതാണ് ശത്രുവിന്റെ വിജയം.നമ്മൾ  ഒരാളെ ഭയക്കുന്തോറും അയാൾ നമ്മളിൽ വിജയിച്ചുകൊണ്ടിരിക്കും.ആ ഭയം നഷ്ടമായാൽ നമ്മൾ അയാളിൽ ജയിച്ചു കഴിഞ്ഞു.അതിനാൽ ഭയപ്പെടുകയല്ല പൊരുതുകയാണ് പുരുഷാർത്ഥം..’

സഞ്ജുവിന്റെ മനസ്സിൽ അപ്പോൾ അലയടിച്ചത് മുത്തച്ഛൻ രാഘവേന്ദ്ര  പെരുമാൾ തന്നോട് പറഞ്ഞ ആ വാക്കുകൾ ആണ്.തറവാട്ടിലെ ആൺകുട്ടികൾ നിർബന്ധമായും നേടേണ്ട കളരി അഭ്യാസത്തിന്റെ വടക്കൻ മുറകൾ പരിശീലിച്ചു  കഴിഞ്ഞ് അദ്ദേഹത്തിന് ദക്ഷിണ വെച്ചപ്പോൾ തലയിൽ കൈ തൊട്ടനുഗ്രഹിച്ച് പറഞ്ഞ വാക്കുകൾ.

‘നീയെന്താടാ പേര് പറയാതെ ആളെ ഊള  ആക്കുന്നോടാ മലമയിരേ?’ ആക്രോശപ്പെട്ടു കൊണ്ട് ജാക്കി സഞ്ജുവിന്റെ മുഖത്തിന്‌ നേരെ കയ്യോങ്ങി.

‘പ്ഠേ….’

ഒരിടിയുടെ  ശബ്ദം ആ മുറിയിൽ മുഴങ്ങി.സഞ്ജുവിന്റെ മുഷ്ടി  ചുരുട്ടിയുള്ള ഇടി കൊണ്ട് ജാക്കിയുടെ മുഖം ചുവന്നു കറുത്തിരുന്നു.ജാക്കി ഉയർത്തിയ  കൈയിൽ സഞ്ജു പിടിമുറുക്കിയിരുന്നു.

കൂടെ വന്നവർ,  റീനയും കീരിയുമുൾപ്പെട്ട മെക്കാനിക്കൽ ബാച്ച് ഒരു നിമിഷം കിടുങ്ങി നിന്നു.

‘പേര്  സഞ്ജയ്‌….’

ജാക്കിയുടെ മുഖത്ത് നോക്കി ദൃഢ ശബ്ദത്തിൽ സഞ്ജു മുരണ്ടു.ജാക്കിയുടെ കൈ അവൻ ബലത്തിൽ  തിരിച്ചു.എന്തോ പൊട്ടുന്നത് പോലെ അവന്റെ കയ്യിൽ നിന്നു ശബ്ദം ഉയർന്നു.

‘സഞ്ജയ്‌ ബാലകൃഷ്ണൻ..’

അവന്റെ കൈ കുത്തിയോടിച്ച കൊണ്ട് സഞ്ജു ആക്രോശിച്ചു പറഞ്ഞു.ജാക്കി വേദനയിൽ  അലറുന്നുണ്ടായിരുന്നു

‘വേദപുരം ചന്ദ്രോത്ത് സഞ്ജയ്‌ ബാലകൃഷ്ണ പെരുമാൾ..’

അവന്റെ ദേഹത്തേക്ക് ഒരു ചവിട്ടു വച്ചു  കൊടുത്തിട്ട് സഞ്ജു തന്റെ മുഴുവൻ പേരും പറഞ്ഞു.ജാക്കി മറിഞ്ഞു നിലത്തു വീണു.അവന്റെ വലതു കൈ ഒടിഞ്ഞു തൂങ്ങി കിടന്നു.

‘വേദപുരം പെരുമാൾ’

അവന്റെ നെഞ്ച്  ഒറ്റച്ചവിട്ടിനു കലക്കിക്കൊണ്ടു സഞ്ജു വീണ്ടും മുരണ്ടു.

‘ഇതെല്ലാം എന്റെ പേരുകളാ,  പറ ഇനി എന്താ നിനക്ക് അറിയേണ്ടത്’. അവന്റെ കഴുത്തിനു കുത്തിപ്പിടിച്ചു പൊക്കിക്കൊണ്ട് സഞ്ജു ചോദിച്ചു.

എല്ലാവരും അന്തിച്ചു  നിൽക്കുകയാണ്.കോളേജിലെ കിരീടം വയ്ക്കാത്ത രാജാവായ ജാക്കിയെയാണ് ഇന്നലെ വന്ന ഒരു ജൂനിയർ പയ്യൻ കുത്തിയൊടിച്ച് ഈ പരുവത്തിലാക്കിയത്.

സാഗറിന്റെ ഫോൺ സഞ്ജു ജാക്കിയുടെ പോക്കറ്റിൽ നിന്നെടുത്തശേഷം സഞ്ജു സാഗറിന് തിരിച്ചു കൊടുത്തു.

‘ഡാ കഴുവേറി മോനെ,  നിന്റെ ഈ വിരട്ടും പിത്തലാട്ടവുമൊക്കെ നിന്റെ തന്ത വർഗീസ് കുഴൽനാടന്റെ അമേരിക്കയിൽ പോയി ഇറക്കിയാൽ മതി.ഇത് പാലക്കാടാ.ഒറ്റ എല്ലു ബാക്കി വെയ്ക്കില്ലാ ഞാൻ.’അവനെ അവന്റെ സംഘാംഗങ്ങൾക്കു നേരെ എറിഞ്ഞുകൊണ്ട് സഞ്ജു പറഞ്ഞു.

‘കൊണ്ട് പോയിനെടാ,  മേലാൽ ഈ വഴി വന്നാൽ എല്ലാത്തിന്റെയും അന്ത്യപൂജ നടത്തും ഞാൻ.’

സഞ്ജുവിന്റെ ആ നിൽപിലും ഭാവത്തിലും മെക്കാനിക്കലുകാർ നന്നായി പേടിച്ചു.വേദന കൊണ്ട് പുളയുന്ന ജാക്കിയുമായി  അവർ ക്ഷണം സ്ഥലം വിട്ടു.

സഞ്ജുവിനെ അവന്റെ ക്ലാസ്സുകാർ അത്ഭുതത്തോടെ നോക്കി.ഹിന്ദി സിനിമയിലും മറ്റും കണ്ടിട്ടുള്ള പ്രണയനായകനെ പോലിരിക്കുന്ന പയ്യൻ എത്ര പെട്ടെന്നാണ് ഭാവപരിണാമം നടത്തിയത്.എതിർക്കാൻ വന്ന വൻപടയെ തകർത്തു തരിശാക്കിയ അശ്വാരൂഢനായ സൈന്യാധിപന്റെ ഭാവമായിരുന്നു അപ്പോൾ സഞ്ജുവിന്.

എന്നാൽ പ്രശ്നങ്ങൾ അതുകൊണ്ട് തീർന്നില്ല.കൈ സുഖപ്പെട്ടതോടെ ജാക്കി സഞ്ജുവിനിട്ട് പണിയാൻ വട്ടം കൂട്ടി. കോളേജിൽ എപ്പോ വേണമെങ്കിലും സംഘർഷം നടക്കുമെന്ന അവസ്ഥ നിലനിന്നു.പോരാത്തതിന് കൊച്ചിയിൽ നിന്നു കുറച്ചു ഗുണ്ടകളെ ജാക്കി കോളേജിന് സമീപം കൊണ്ടുവന്നു താമസിപ്പിച്ചിട്ടുണ്ടെന്ന വാർത്തയും പരന്നതുടങ്ങി. അതു സത്യവുമായിരുന്നു.

ഒടുവിൽ അധ്യാപകരുടെ ഇതു സംബന്ധിച്ച ആശങ്ക പരിഹരിക്കാനും പ്രശ്നം തീർക്കാനും ലക്ഷ്യമിട്ട് പ്രിൻസിപ്പൽ  കരുണാകര മേനോൻ ജാക്കിയെയും കൂട്ടാളികളെയും തന്റെ റൂമിലേക്കു വിളിപ്പിച്ചു. കാര്യം പറഞ്ഞു തീർക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

‘ഡോ, എന്താണ് തന്റെ ഉദ്ദേശം?’ കരുണാകരമേനോൻ ജാക്കിയോട് ചോദിച്ചു.

‘അവനെ ഞാൻ തീർക്കും സാറെ.ഒരു വിദ്യാർത്ഥി  കൊലപാതകത്തിന് പോലീസിനോടും പത്രക്കാരോടും ഉത്തരം പറയാൻ സാറ് തയ്യാറെടുത്തോ.’ ജാക്കി മുരണ്ടു കൊണ്ട് പറഞ്ഞു.അവന്റെ മുഖത്തു കോപം കനപ്പെട്ടു കിടന്നു.

‘ഒലക്ക’ ക്ഷുഭിതനായി കരുണാകരമേനോൻ കസേരയിൽ നിന്നെഴുന്നേറ്റു.

‘ഡോ, ജെയിംസ് വർഗീസ് കുഴൽനാടനെന്ന ജാക്കീ, അവൻ ആരാണെന്നു തനിക്കറിയുമോ’ പ്രിൻസിപ്പൽ അവന്റെ സമീപമെത്തി ചോദിച്ചു. ജാക്കി ഒന്നും മിണ്ടാതെ തറപ്പിച്ചു നോക്കി നിന്നു.

‘ചന്ദ്രോത് കുടുംബത്തിലെ ഇലമുറക്കാരനാണ് സഞ്ജയ്.അടുത്ത അവകാശി…’ കരുണാകരമേനോൻ തുടർന്നു. ‘ചന്ദ്രോത്ത് കുടുംബത്തെ പറ്റി തനിക്കറിയില്ലെങ്കി വെളിയിൽ ഒന്നിറങ്ങി അന്വേഷിച്ചാല്‍ മതി, അറിയും.ഈ കോളേജ് നിൽക്കുന്ന സ്ഥലം മുഴുവൻ എൻഎസ്എസിന് ഇഷ്ടദാനം കൊടുത്ത കുടുംബമാണ്.നിന്റെ തന്ത വർഗീസ്  കുഴൽനാടനെ പോലുള്ള ആയിരം പേരെ വിലക്ക് വാങ്ങാൻ സാമ്പത്തിക ശേഷിയുള്ള കുടുംബം.അവന്റെ വല്യച്ഛൻ ജയദേവനും ഇളയച്ഛൻ ദത്തനും പാലക്കാട്ടെ രാജാക്കൻമാരാണ് രാജാക്കൻമാര്..സ്വന്തമായി ഒരു ഗുണ്ടാപ്പട തന്നെ അവർക്കൊണ്ട്.നീയും നിന്റെ വാനരപ്പടയും അവനോടു മുട്ടിയത് അവർ അറിഞ്ഞിട്ടില്ല.അല്ലേൽ എല്ലാത്തിന്റെയും കുടുംബം അടക്കം തീർത്തു കളഞ്ഞേനെ അവർ.അതോണ്ട് പോയി തരത്തിൽ കളി.

നടന്നതു നടന്നു, കൂടുതൽ പ്രശ്നം ഒന്നും ഉണ്ടാക്കാതെ പോയെ…’ പ്രിൻസിപ്പൽ പറഞ്ഞു.

ജാക്കിയുടെ കൂടെ ഉള്ളവർ ഇതെല്ലാം കേട്ടു നന്നായി പേടിച്ചിരുന്നു.എന്നാൽ ജാക്കി ഉറച്ചു  തന്നെയായിരുന്നു.എന്ത് വില കൊടുത്തും അവനു കോളജിൽ തനിക്ക് നഷ്ടപ്പെട്ട സ്ഥാനം വീണ്ടെടുക്കണമായിരുന്നു.

അതിനിടയിലാണ്  ആ വർഷത്തെ കോളേജ്  ഡേ എത്തിയത്. ജാക്കി തക്കം പാർത്തിരുന്നു. കോളജ് ഡേയ്ക്ക് സഞ്ജുവിനെ തീർക്കണമെന്നായിരുന്നു അവന്റെ ലക്ഷ്യം.

കോളജ് ഡേയുടെ കലാപരിപാടികൾ വേദിയിൽ പൊടിപൊടിക്കുകയാണ്. കുറേ നേരം കണ്ടിരുന്നപ്പോള്‍ സഞ്ജുവിനു ബോറടിച്ചു. വീട്ടിലേക്കു പോയേക്കാം എന്ന ലക്ഷ്യത്തിൽ അവൻ വെളിയിലേക്കിറങ്ങി.അന്ന് അവൻ ബൈക്ക് എടുക്കാതെയാണു വന്നത്. കോളജ് ഗ്രൗണ്ട് കടന്നു ബസ് സ്റ്റോപ്പിലെത്തി അവിടെ നിന്നു ബസ് പിടിക്കാം എന്ന ലക്ഷ്യത്തിൽ അവൻ മുന്നോട്ടു നടന്നു

.

‘ആആഹ്’ തലയിൽ അടിയേറ്റ സഞ്ജു നിലവിളിച്ചു.എന്തോ കട്ടിയുള്ള വസ്തു കൊണ്ടുള്ള അടിയാണ്. അവൻ തലതപ്പി തറയിൽ ഇരുന്നു പോയി. തലപെരുത്ത വേദനയ്ക്കിടയിൽ അവൻ കണ്ടു, ഒരു ഇരുമ്പ്  റോഡ് കൈയിലിട്ടു വട്ടം കറക്കുകയാണ് ജാക്കി. അവന്റെ മുടിയും താടിയും വളർന്നിരിക്കുന്നു.‌ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛച്ചിരി കത്തിനിന്നു.

‘എല്ലാം അങ്ങ് തീർന്നെന്നു കരുതിയോടാ സഞ്ജൂ, ആദ്യമായിട്ടാ, ജീവിതത്തിൽ ആദ്യമായിട്ടാ എന്നെ ഒരുത്തന്‍ തിരിച്ചടിച്ചത്. ആ നീയിനി ഇവിടെയെന്നല്ല, ഈ ഭൂമിയിലേ വേണ്ട, നിന്നെ കൊല്ലാൻ പോവ്വാ ഞാൻ’ ജാക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ജാക്കി സഞ്ജുവിനെ അടിക്കാൻ വട്ടം കൂട്ടുന്ന കാര്യം ഓഡിറ്റോറിയത്തിനുള്ളിൽ പെട്ടെന്നു തന്നെ അറിഞ്ഞു. കോളജിലെ വിദ്യാർത്ഥികൾ മുഴുവൻ ആ അടി കാണാനായി വെളിയിലേക്കിറങ്ങി വന്ന് അവർക്കു ചുറ്റും കൂടി നിന്നു.

ജാക്കി കുതിച്ചെത്തി റോഡുയർത്തി അപ്പുവിന്റെ പുറത്ത് ഒറ്റയടി കൊടുത്തു. അതിവേദനയിൽ സഞ്ജു വില്ലുപോലെ മുന്നോട്ടു വളഞ്ഞു.

മൂന്നാമത് ഒന്നു കൂടി ജാക്കി റോഡുയർത്തി. സഞ്ജുവിന്റെ തല തല്ലിപ്പൊളിക്കാനായിരുന്നു അവന്റെ ലക്ഷ്യം. റോഡ് താഴേക്കു ചാട്ടുളി പോലെ താണു.

പക്ഷേ. ആ റോഡിൽ തന്റെ ഇടതുകൈകൊണ്ട് സഞ്ജു പിടിച്ചു.റോഡ് വലിച്ചെടുക്കാൻ ജാക്കി ശ്രമിച്ചെങ്കിലും നടന്നില്ല. അവന്റെ കൈക്കരുത്ത് ജാക്കിയെ അദ്ഭുതപ്പെടുത്തി.

വലതു കൈമുഷ്ടി ചുരുട്ടി സഞ്ജു ജാക്കിയുടെ അടിവയറ്റിൽ ഒറ്റയിടി ഇടിച്ചു. തന്റെ കുടൽമാലകൾ തെറിച്ചു പോയതു പോലെ ജാക്കിക്കു തോന്നി. വയർപൊത്തി അവൻ പിന്നോട്ടു മാറി.ഇരുമ്പുറോ‍ഡിൽ നിന്ന് അവന്റെ പിടിയയഞ്ഞു. ആ സമയം മതിയായിരുന്നു സഞ്‍ജുവിന്.കൈയിൽ കിട്ടിയ ഇരുമ്പുവടി വീശി അവൻ ജാക്കിയെ തെരുതെരെ അടിച്ചു.ജാക്കിയുടെ തലപൊട്ടി, അതിൽ  നിന്നു രക്തം ഒഴുകിയിറങ്ങി.അവൻ കോളേജിന്റെ ഗ്രൗണ്ടിലേക്കു വീണു.

പെട്ടെന്നാണ്…‘ഡാാാ’ എന്നൊരു വിളികേട്ടു സഞ്ജു ഞെട്ടി തിരിഞ്ഞു .ഗ്രൗണ്ടിന് ചുറ്റുമുള്ള പ്രൊമനേഡ് വഴി ഓടി വരുകയാണ് പത്തോളം ആളുകൾ.ചെമ്പൻ മുടികളും കറുത്ത നിറവുമുള്ള ഭീമാകാരന്മാരായ അവരുടെ കയ്യിൽ വടിവാളുകൾ മിന്നിത്തിളങ്ങി.കൊച്ചിയിൽ നിന്നു സഞ്ജുവിനെ തീർക്കാനായി ജാക്കി ക്വട്ടേഷൻ കൊടുത്തു കൊണ്ടുവന്ന ഗുണ്ടകളായിരുന്നു അവർ.

‘ഹാ  ഹാ ഹാ’ ജാക്കി താഴെ കിടന്നു ചിരിച്ചു.ഡാ സഞ്ജൂ നീ തീരാൻ പോകുവാടാ മയിരേ.’ വേദനക്കിടയിലും ജാക്കി ഒച്ചയിൽ പറഞ്ഞു.

ഗുണ്ടകൾ പ്രൊമനേഡ് ചാടി ഗ്രൗണ്ടിലേക്കിറങ്ങി.സംഭവം സീനാണെന്ന് സഞ്ജുവിന് മനസ്സിലായി.

അപ്പോൾ..

പൊടിയുടെ ഒരു മേഘം മേലേക്കുയർത്തിവിട്ട് ഒരു ബിഎംഡബ്ള്യു  കാർ ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി ബ്രെക്കിട്ടു.അതിനു പിന്നാലെ മൂന്നു ജീപ്പുകളും.

കാറിൽ നിന്നു വെളുത്ത് ഉയരമുള്ള ഒരാൾ ഇറങ്ങി.

‘ഇളയച്ഛൻ’  സഞ്ജു തന്നെത്താൻ പറഞ്ഞു.സഞ്ജുവിന്റെ ഇളയച്ഛൻ ദത്തനായിരുന്നു കാറിലെത്തിയത്..ഒപ്പം ജീപ്പിൽ വന്നത് പാലക്കാട്ടെ എണ്ണം പറഞ്ഞ ഗുണ്ടകളും.അവരുടെ കയ്യിൽ കുറുവടികളും വടിവാളും ഉണ്ടായിരുന്നു.

‘കൊച്ചിയിൽ നിന്നു വന്നവർക്കെല്ലാം നല്ല പാലക്കാടൻ അടിയുടെ രുചി മനസ്സിലാക്കി കൊടെടാ.ഒറ്റ എണ്ണം മര്യാദക്ക് ഇവിടുന്നു പോകരുത്’ ദത്തൻ ഗുണ്ടകളോട് ആക്രോശിച്ചു.

പിന്നെ അവിടെ നടന്നത് ഒരു ചെറിയ യുദ്ധമായിരുന്നു. കോളേജ്  ഗ്രൗണ്ട് ഒരു കുരുക്ഷേത്ര ഭൂമിയായി മാറി. കൊച്ചിയിൽ നിന്ന് ഇംപോർട്ട് ചെയ്ത ഗുണ്ടകൾ കൈയും കാലും നടുവുമൊടിഞ്ഞ് ഗ്രൗണ്ടിൽ പലവശത്തായി കിടന്നു.

‘ഇളയച്ഛാ, ഞാൻ’ സഞ്ജു ദത്തനോട് കാര്യങ്ങൾ പറയാൻ തുടങ്ങി.താൻ കോളജിൽ അടിയുണ്ടാക്കിയോ എന്ന് ഇളയച്ഛൻ വിചാരിക്കുമോ എന്ന് അവനു പേടിയുണ്ടായിരുന്നു.

‘ഒന്നും പറയേണ്ട കുട്ടാ എല്ലാം ഞങ്ങൾ അറിയുന്നുണ്ടാരുന്നു.’അവനെ തീർത്തേക്കണോ,  നീ പറ’ താഴെ കിടക്കുന്ന ജാക്കിയെ നോക്കി ദത്തൻ മുരണ്ടു.

‘വേണ്ട,  വേണ്ടത് ഞാൻ തന്നെ കൊടുത്തിട്ടുണ്ട് സഞ്ജു പറഞ്ഞു.

‘ങ്ങും, ’ ദത്തൻ സഞ്ജുവിനെ ചേർത്ത് നിർത്തി.

‘നീയെല്ലാം കേൾക്കാനാ പറയുന്നേ’ അയാൾ  കൂടി നിന്ന വിദ്യാർഥികളോട് ഉച്ചത്തിൽ പറഞ്ഞു.

‘ഇത് ചന്ദ്രോത്തെ ചോരയാ , വേദപുരം പെരുമാളിന്റെ  ചോര.ആ ചോരക്ക് ഓരോ തുള്ളിക്കും വിലയുണ്ട്. അവന്റെ മെക്കിട്ട് കേറാൻ ഏതേലും നായ്ക്കൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ  വീട്ടിൽ പറഞ്ഞിട്ട് വരണം.കൊന്നുകളയും ഞങ്ങൾ.’ വിരൽ ചൂണ്ടി ആക്രോശിച്ചു കൊണ്ട് ദത്തൻ പറഞ്ഞു.

‘വാടാ’  അയാൾ സഞ്ജുവിനോട് പറഞ്ഞു.അവൻ ഇളയച്ചനൊപ്പം ബിഎംഡബ്ള്യുവിൽ കയറി.

തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും അമൃത വല്യമ്മ ഓടി വന്നു.

‘അയ്യോ എന്റെ കുഞ്ഞിന് എന്ത് പറ്റിയതാടാ, അയ്യോ ഇതെന്താ ദേഹം മൊത്തം ചോര..’  സഞ്ജുവിന്റെ ദേഹത്തെല്ലാം പരതിക്കൊണ്ട് ആ അമ്മ ചോദിച്ചു.അവർ ഭയവിഹ്വലയായിരുന്നു.

അപ്പോഴേക്കും രേവതി ഇളയമ്മയും എത്തി.

‘അയ്യോ എന്താദ്, എന്ത്  പറ്റി സഞ്ജുമോന്’ അവർ ഒച്ചയുയർത്തി.അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറിയ കാര്യം കണ്ടാലും ചെറ്യമ്മയ്ക്ക് സങ്കടം വരും.

‘രണ്ടു പേരും ബഹളം കൂട്ടേണ്ട.അവനൊന്നും പറ്റിയില്ല, അവൻ എടുത്തിട്ട് ഇടിച്ചവന്റെ  ചോരയാണ്.’ കാറിനു പുറത്തേക്ക് ഇരുകൈകളും പിടിച്ച് നേരിയ ചിരിയോടെ ദത്തൻ പറഞ്ഞു.

‘ങേ,’,ഇളയമ്മയുടെ ഭാവം മാറി.അവർ സഞ്ജുവിന്റെ കൈക്ക്  നല്ലൊരു പെട കൊടുത്തു.‘ഇളയച്ഛനേം വല്യച്ഛനേം കണ്ട് പഠിക്കയാ നീയ്.ഗുണ്ടായിസത്തിനാണോ നീ കോളേജിൽ പോകുന്നെ.’ പെട വീണ്ടും വീണ്ടും കിട്ടി.രേവതി ചെറിയമ്മ ദേഷ്യപ്പെട്ടാൽ വലിയ സീനാണ്.

‘അയ്യോ’ സഞ്ജു വേദന അഭിനയിച്ചു  കരഞ്ഞു.

‘അവനെ തല്ലികൊല്ലാതെ നീയ്, അവൻ നിരപരാധിയാ……എല്ലാം പറയാം. ആദ്യം അവനു കഴിക്കാൻ എന്തേലും കൊടുക്ക്.സഞ്ജുമോനെ പോയി കുളിച്ചിട്ട് വാടാ. ’ ദത്തൻ രേവതിയോടും സഞ്ജുവിനോടും  പറഞ്ഞു.

ഏതായാലും കോളേജിലെ പ്രശ്നം അതോടെ തീർന്നു.നാടൻ ചട്ടമ്പിമാർക്കും കോളജ് ഹീറോമാർക്കും ഒരു പ്രശ്നമുണ്ട്. എന്നെങ്കിലും ആരുടെയെങ്കിലും കൈയിൽ നിന്ന് തിരിച്ച് അടി കിട്ടിക്കഴിഞ്ഞാൽ അതുവരെയുണ്ടാക്കിയെടുത്ത ഇമേജ് അതോടെ പോയിക്കിട്ടും. സഞ്ജുവിന്റെ അടി കൊണ്ട് മാനം പോയ ജാക്കി   ടിസി വാങ്ങി പോയി.എന്നെങ്കിലും ഇതിന്റെ പ്രതികാരം വീട്ടുമെന്ന് അവൻ പ്രതിജ്ഞ ചെയ്തു.

ഈ സംഭവത്തിനു ശേഷം സഞ്ജുവിന് ഒരു ക്യാംപസ് ഹീറോ പരിവേഷം ലഭിച്ചെങ്കിലും അവന് അത്തരം ഷോഓഫിലൊന്നും താൽപര്യമില്ലായിരുന്നു. അതിന്റെ പേരിൽ ഷൈൻ ചെയ്യാൻ കിട്ടിയ അവസരങ്ങളും പെൺകുട്ടികളുടെ പ്രപ്പോസലുകളുമൊക്കെ അവൻ നിഷ്കരുണം വേണ്ടെന്നു വച്ചു.

വീട്, കോളജ്, ക്ഷേത്രത്തിലെ കുളി പിന്നെ നാട്ടിലെ പറമ്പിൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളി. വളരെ സിംപിളായിരുന്നു അവന്റെ ജീവിതം

………………………………………………………………………..

സഞ്ജു തറവാട്ടിലേക്ക്  എത്തിയപ്പോൾ മുറ്റത്തൊരു ഫോർഡ് എൻഡവർ കിടപ്പുണ്ടായിരുന്നു.

ജയദേവൻ വല്യച്ഛന്റെ കാർ.

അപ്പൂപ്പന്റെ പഞ്ചഷഷ്ഠി വലിയ കേമമായി ആഘോഷിക്കാനാണ് ഇത്തവണ തറവാട്ടംഗങ്ങളുടെ പദ്ധതി.തറവാട്ടിലെ പിറന്നാൾ ചടങ്ങുകൾക്കും സദ്യക്കും പുറമെ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ,  അന്നദാനം എന്നിവയുമുണ്ട്, വേദപുരം പൗരസമിതിയുടെ വക സ്വീകരണവും സംഗമവും വേറെ .തറവാട്ടു കാരണവർ എന്നതിനപ്പുറം മികച്ച ഒരു കോളേജ് അധ്യാപകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ മുഖങ്ങളും സഞ്ജുവിന്റെ മുത്തച്ഛൻ രാഘവേന്ദ്ര പെരുമാളിനുണ്ട്.ആയതിനാൽ  അപ്പൂപ്പന്റെ ശിഷ്യന്മാരെയും, രാഷ്ട്രീയക്കാരും എഴുത്തുകാരും തുടങ്ങി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെയും ക്ഷണിക്കണം.അനേകം പേരടങ്ങിയ തറവാട്ടിലെ അംഗങ്ങളെ ക്ഷണിക്കുന്നത് തന്നെ ശ്രമകരമായ ഒരേർപ്പാടാണ്.ഒരാളെ വിട്ടു പോയാൽ പിന്നെ ആജീവനാന്ത പരാതിയാകും ഫലം.

അതിനാൽ തന്നെ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങളുടെയും ക്ഷണത്തിന്റെയുമൊക്കെ ചുക്കാൻ പിടിക്കുന്നത് ജയദേവൻ വല്യച്ഛൻ നേരിട്ടുതന്നെയാണ്.അതിനു വേണ്ടി ഓടി നടക്കുകയാണ് അദ്ദേഹം.

കാർ പോർച്ചിൽ പാർക്ക്‌ ചെയ്ത് കയ്യിൽ ഇലക്കീറിലെ ചന്ദനവും പ്രസാദവുമായി അപ്പു ചന്ദ്രോത്ത് തറവാടിന്റെ  വലിയ സിറ്റ്ഔട്ടിലേക്ക് കയറി.സ്വീകരണമുറിയിലെ തങ്കത്തിൽ തീർത്ത കൃഷ്ണവിഗ്രഹത്തിനു ചുവട്ടിൽ ഇലക്കീറിലെ പ്രസാദം വച്ചു അവൻ നമസ്കരിച്ചു.

‘സഞ്ജൂ, പ്രാതൽ കഴിക്കാൻ വാടാ മോനെ ‘  ഡൈനിങ് റൂമിൽ നിന്നു ചെറിയമ്മയുടെ വിളി വന്നു.

സഞ്ജു അങ്ങോട്ടേക്ക് നടന്നു.തേക്കിൻ തടിയിൽ പണിത വല്യ തീന്മേശയ്ക്ക് ചുറ്റും എല്ലാവരും സന്നിഹിതരായിരുന്നു.അപ്പൂപ്പൻ, വല്യച്ഛൻ,  ചെറിയച്ഛൻ, കുട്ടികൾ എന്നിവർ ഭക്ഷണം കഴിക്കാൻ ഇരുന്നു കഴിഞ്ഞു.വിളമ്പാനായി അമ്മൂമ്മ, ചെറിയമ്മ, വല്യമ്മ, ചഞ്ചു ഓപ്പ.

‘നീ  അമ്പലത്തിൽ പോയി വഴിപാടെല്ലാം കഴിച്ചോ മോനെ ‘വലിയച്ഛൻ അവനോട്  ചോദിച്ചു.ആറടിപ്പൊക്കത്തിൽ ആജാനുബാഹുവായ ജയദേവൻ വലിയച്ഛനെ കണ്ടാൽ നടൻ സുരേഷ് ഗോപിയുടെ കട്ട ലുക്കാണ്.ചെറുതായി നര കയറിയ വല്യച്ചന് എപ്പോഴും ഒരു കുങ്കുമപ്പൊട്ടുണ്ടാകും, വെള്ള ജൂബയും,  കഴുത്തിലെ രുദ്രാക്ഷമാലയും കയ്യിലെ സ്വർണം കെട്ടിയ തുളസി ബ്രേസ്‌ലെറ്റ് കൂടിയാകുമ്പോൾ ഒരു ഗംഭീര ഭാവം.

‘ഉവ്വ് വല്യച്ചാ’  സഞ്ജു ഉത്തരം പറഞ്ഞു.

അവൻ  ചെറിയച്ഛനു സമീപം കസേര  വലിച്ചിട്ടിരുന്നു.വല്യമ്മ അവന്റെ മുന്നിലേക്ക് പ്ളേറ്റ് നീക്കി വച്ച്, വാഴയിലയ്ക്കുള്ളിൽ അരിപ്പൊടി കുഴച്ചു പൊത്തി തേങ്ങാപ്പീരയും പഴവും പഞ്ചസാരയും ഉള്ളിൽ വച്ചുണ്ടാക്കിയ രുചികരമായ ഇലയട വിളമ്പി.

ഒന്ന് രണ്ട് മൂന്നു നാല്.. വലിയമ്മ അങ്ങനെ വിളമ്പിക്കൊടുക്കുകയാണ്.

‘അയ്യയ്യോ  മതീ’ പ്ളേറ്റിനു മുന്നിൽ കൈ പിണച്ചു വച്ചു വല്യമ്മയെ തടഞ്ഞു കൊണ്ട് സഞ്‍ജു ചിണുങ്ങി.

‘അങ്ങോട്ട് കഴിക്കേടാ, തടി വരട്ടെ’, വല്യമ്മ പറഞ്ഞു.

‘ഓ തടി വെപ്പിച്ചു ചെക്കനെ ഈ ഗുണ്ടാത്തലവൻമാരെ പോലെ ആക്കണമായിരിക്കും അമ്മയ്ക്ക്.’ വല്യച്ചനെയും ഇളയച്ഛനെയും ചൂണ്ടിക്കാട്ടി ചഞ്ചുവോപ്പ പറഞ്ഞു. “എന്റെ അനിയൻ ചെക്കന് പാകത്തിന് തടി ഉണ്ട്.രൺബീർ കപൂറിന്റെ ലൂക്കല്ലെ അവനു ‘

‘ആരാടീ ഗുണ്ടാത്തലവൻ?’ തമാശ രീതിയിൽ ഇളയച്ഛൻ അവളെ അടിക്കാൻ ഓങ്ങി.ചഞ്ചുവോപ്പ ഒഴിഞ്ഞു മാറി.എല്ലാവരും ചിരിച്ചു.

സഞ്ജു ഇലയട മുറിച് കഴിച്ചു തുടങ്ങി.മഴപെയ്ത് കുതിർന്നു തണുത്ത അന്തരീക്ഷത്തിൽ ഉള്ളിലേക്കിറങ്ങുന്ന  ഇലയടയുടെ മധുരം.. സ്വർഗ്ഗതുല്യമാണ് ആ സ്വാദ്.

‘ദേവാ, ക്ഷണം എല്ലാം എവിടെ വരെ ആയി? ’ അപ്പൂപ്പൻ ഇതിനിടെ വല്യച്ചനോട് ചോദിച്ചു

‘തീരാറായി അച്ഛാ’, ജയദേവൻ പറഞ്ഞു ‘പിന്നൊരു കാര്യം ചിത്രയും രാധികയും വരുന്നുണ്ട്.’

‘ആന്നോ’ കുറേക്കാലമായി അരികിലില്ലാത്ത പെണ്മക്കൾ വരുന്നെന്നറിഞ്ഞപ്പോൾ അപ്പൂപ്പൻ ആഹ്ലാദചിത്തനായി നിറഞ്ഞുചിരിച്ചു.‘അവർ ഒറ്റക്കാണോ വരുന്നേ.’ എക്‌സൈറ്റഡായി അദ്ദേഹം ചോദിച്ചു.

‘ഏയ്‌ അല്ല, കിഷോറും വിനോദും ഉണ്ട്, പിന്നെ പിള്ളേർ , നന്ദിതയും മീരയും.എല്ലാരും വരുന്നു.ഒരു മാസം ഇവിടെ ഉണ്ടാകും, പിറന്നാളും കഴിഞ്ഞ് ഓണവും കൂടിയിട്ടേ പോകൂ.’വലിയച്ഛൻ പറഞ്ഞു.

കഴിച്ചു കൊണ്ടിരുന്ന ഇലയട സഞ്ജുവിന്റെ തൊണ്ടയിൽ കുടുങ്ങി.

മീരയും നന്ദിതയും……..

അവർ വരുന്നു.ആറു വർഷത്തിന് ശേഷം അവർ വരുന്നു.

സഞ്ജുവിന്റെ കാലു തളർന്നു.അടിവയറ്റിൽ നിന്നു പ്രണയരൂപികളായ ചിത്രശലഭങ്ങൾ ഇടനെഞ്ചിലേക്ക് പറന്നു കൂടുകെട്ടി.അവൻ പരാവശ്യത്താൽ തളർന്നു.ഭക്ഷണം ഇറക്കാനാകാതെ അവൻ മെല്ലെ ചുമച്ചു.സഞ്ജുവിന്റെ പാരവശ്യം സാകൂതം നോക്കിയിരിക്കുകയായിരുന്നു ചഞ്ചുവോപ്പയും കണ്ണേട്ടനും.

‘ഇവിടൊരാൾക്കു ഹാർട് അറ്റാക്ക് വരുന്നൂന്നു തോന്നുന്നു.ചഞ്ചൂ നീയവന് കുറച്ചു വെള്ളം കൊട്.. ’ സ്വതസിദ്ധമായ കുസൃതിചിരിയോടെ  കണ്ണേട്ടൻ പറഞ്ഞു.ചഞ്ചുവോപ്പ സഞ്ജുവിന്റെ തലയിൽ കുസൃതിയിൽ തട്ടി.

സഞ്ജു  കണ്ണേട്ടനെ രൂക്ഷമായി നോക്കി,  ഈ അവസരത്തിൽ തന്നെ ചളിച്ച കോമഡി അടിക്കണം, തനിക്ക് ഞാൻ വച്ചിട്ടുണ്ട്.അവൻ മനസ്സിൽ പറഞ്ഞു.

സഞ്ജുവിന് പിന്നൊന്നും കഴിക്കാനായില്ല.ബ്രഹ്മചര്യത്തിന്റെ വ്രതശുദ്ധിയിൽ താൻ തന്റെ മനസ്സിന് ചുറ്റും പണിത കോട്ടയിൽ വിള്ളൽ വീഴുന്നത് അവനറിഞ്ഞു. സുഖദായിയായ ഏതോ സുഗന്ധം അവനെ പൊതിഞ്ഞു.ഓർമകളുടെ പുകമറയിൽ ആ മുഖങ്ങൾ അവനു മുന്നിൽ തെളിഞ്ഞു. വലിയ കണ്ണുകളുള്ള മീരയും തന്റെ ചിരി കൊണ്ട് സ്വർഗം തീർക്കുന്ന നന്ദിതയും.

മീരയും നന്ദിതയും.. അവന്റെ മനസ്സിൽ മോക്ഷമന്ത്രം പോലെ ആ പേരുകൾ അലയടിച്ചു.

എങ്ങനെയൊക്കെയോ പ്രാതൽ അവസാനിപ്പിച്ചു അവൻ പുറത്തിറങ്ങി.”ഈ  ചെക്കൻ ഒന്നും കഴിച്ചില്ലല്ലോ’ എന്ന ചെറിയമ്മയുടെ പരിഭവം അവൻ കേട്ടില്ല.തറവാടിന്റെ വാടിയിൽ വടക്കേ തൊടിയിൽ തറകെട്ടി വളർത്തിയ വലിയ നാട്ടുമാവിൻ ചോട്ടിൽ അവൻ പോയി നിന്നു.

ആറു വർഷം മുൻപ്…

ഇവിടെ അന്ന് തറ ഉണ്ടായിരുന്നില്ല. ഓണക്കാലമായതിനാൽ ഒരു തട്ടൂഞ്ഞാൽ ആ മാവിൻ കൊമ്പിലുണ്ടായിരുന്നു.അന്നാണ് അവരെ അവസാനം കണ്ടത്, അവരുടെ സ്വരം കേട്ടത്. രണ്ട് വണ്ടികളിലായി എയർപോർട്ടിലേക്ക് അച്ഛനമ്മമാരോടൊപ്പം യാത്രയാകുന്നതിനു മുൻപ്.

ഊഞ്ഞാൽ പടിയിൽ വിഷമത്തോടെ ഇരുന്നു കയറിൽ തല ചാരിവച്ച സഞ്ജുവിന് സമീപം നന്ദിതയാണ് ആദ്യമെത്തിയത്.

‘സഞ്ജൂ ഞാൻ പോവ്വാ,’ ദുഃഖം ഘനീഭവിച്ച സ്വരത്തിൽ അവൾ അവനോട് പറഞ്ഞു.കറുപ്പ് ചുരിദാറിൽ അവൾ അന്ന് പതിവിലും സുന്ദരിയായിരുന്നു.ഒരു രാജകുമാരി.

സഞ്ജു വെറുതെ തലയാട്ടിയതേയുള്ളൂ.

‘പോയി വാ’ അവൻ നിസ്സംഗനായി പറഞ്ഞു.

‘വരും ഞാൻ വരും’ വികാരത്തിൽ അവളുടെ ശബ്ദം ചിലമ്പിച്ചിരുന്നു.

അപ്പു തല ഉയർത്തി നോക്കി.അവൾ അവളുടെ കൈകൾ പൊക്കി അവന്റെ ചെമ്പൻ തലമുടിയിലൊന്നു തലോടി.

‘എന്നെ മറക്കല്ലേ പൊട്ടാ…’   അത്രയും പറഞ്ഞ് അവൾ തിരിഞ്ഞോടി.അവൾ കാറിന്റെ പിൻസീറ്റിലേക്കു കയറുന്നത് അവൻ നിർന്നിമേഷനായി നോക്കി നിന്നു.

മീരയാണ് പിന്നീട് വന്നത്.ജീൻസും കടും നീല സാൽവരുമായിരുന്നു വേഷം.അവളൊന്നും മിണ്ടിയില്ല.തീക്ഷ്ണമായ മുഖത്തോടെ അവനെ നോക്കി കുറെ മിനുട്ടുകൾ നിന്നു.

‘ങും എന്താ നോക്കുന്നെ ഉണ്ടക്കണ്ണി, പൊയ്ക്കോ അമേരിക്കേൽ പൊയ്ക്കോ, അവിടെ മദാമ്മമാർ നിന്നെ പിടിച്ചു കറി വയ്ക്കട്ടെ.’

അവളുടെ വിടർന്ന വലിയ കണ്ണുകൾ നോക്കി ബാല്യസഹജമായ അമർഷത്തോടെ അവനത് പറഞ്ഞപ്പോൾ അവ നീർ ചുരത്തി.അവൾ അവന്റെ കയ്യിൽ പിച്ചി  പാട് വരുത്തി.ചൂണ്ടുവിരൽ ‘നിന്നെ ഒരു പാഠം പഠിപ്പിക്കും ‘ എന്ന ഭാവത്തിൽ ഉയർത്തി കുലുക്കി.എന്നിട്ട് അവളുടെ വിരലിൽ കിടന്ന മരതക മോതിരം ഊരി അവന്റെ പോക്കറ്റിൽ ഇട്ടു. അവൾ വേഗത്തിൽ തിരിഞ്ഞു നടന്നെങ്കിലും അതിനേക്കാൾ വേഗത്തിൽ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകളിൽ നിന്നു രണ്ടു പുഴകൾ ഒഴുകുന്നുണ്ടായിരുന്നു.

ഊഞ്ഞാലില്ലാ മാവിന്റെ തറയിൽ തല കുമ്പിട്ടിരുന്നു സഞ്ജു തന്റെ മനസ്സിനെ  ഊയലാടിച്ചു..സുഖകരമായ ഓർമകൾ.

അവർ വീണ്ടും വരികയാണ്, വേദപുരത്തേക്ക്.. സഞ്ജുവിന്റെ അരികിലേക്ക്……….

(തുടരും)

Comments:

No comments!

Please sign up or log in to post a comment!